രാജപക്ഷെയ്ക്കെതിരെ അന്വേഷണം: ഉദ്യോഗസ്ഥനെ മാറ്റിയത് റദ്ദാക്കി

മഹിന്ദ രാജപക്ഷെ

കൊളംബോ ∙ മഹിന്ദ രാജപക്ഷെയുടെ കുടുംബത്തിനും പങ്കാളികൾക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നീക്കം ചെയ്ത നടപടി ശ്രീലങ്കൻ പൊലീസ് ഇന്നലെ റദ്ദാക്കി. ശക്തമായ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. പൊലീസ് കമ്മിഷനും നടപടി റദ്ദാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കൻ പൊലീസിലെ ഡിറ്റക്ടിവ് നിഷാന്ത സിൽവയെയാണ് തിങ്കളാഴ്ച മാറ്റിയത്. ഇന്നലെ ഈ നടപടി പിൻവലിച്ചു. രാജപക്ഷെ പ്രസിഡന്റായിരുന്ന കാലത്തെ മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ കൊലപാതങ്ങൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നിഷാന്ത അന്വേഷിച്ചു വരികയായിരുന്നു. 2005 മുതൽ 2015 വരെ രാജപക്ഷെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു.