നൂറിലധികം മനുഷ്യരുടെ തലവെട്ടിയ ഗോത്രവംശജൻ, ഇന്ത്യയിലും മ്യാൻമറിലുമായി പരന്നു കിടക്കുന്ന ഗോത്രരാജാവിന്റെ കൊട്ടാരം, നാഗാലാന്റിലെ കോനിയാക് ഗോത്രവംശജരുടെ വിശേഷങ്ങൾ... ഓൾ ഇന്ത്യ യാത്രയ്ക്ക് മുൻപ് ബൈക്കുമായി സർവീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ മെക്കാനിക്കിന്റെ ചോദ്യം, ‘പുതിയൊരു വണ്ടി എടുത്തിട്ടു പോരേ അടുത്ത

നൂറിലധികം മനുഷ്യരുടെ തലവെട്ടിയ ഗോത്രവംശജൻ, ഇന്ത്യയിലും മ്യാൻമറിലുമായി പരന്നു കിടക്കുന്ന ഗോത്രരാജാവിന്റെ കൊട്ടാരം, നാഗാലാന്റിലെ കോനിയാക് ഗോത്രവംശജരുടെ വിശേഷങ്ങൾ... ഓൾ ഇന്ത്യ യാത്രയ്ക്ക് മുൻപ് ബൈക്കുമായി സർവീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ മെക്കാനിക്കിന്റെ ചോദ്യം, ‘പുതിയൊരു വണ്ടി എടുത്തിട്ടു പോരേ അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറിലധികം മനുഷ്യരുടെ തലവെട്ടിയ ഗോത്രവംശജൻ, ഇന്ത്യയിലും മ്യാൻമറിലുമായി പരന്നു കിടക്കുന്ന ഗോത്രരാജാവിന്റെ കൊട്ടാരം, നാഗാലാന്റിലെ കോനിയാക് ഗോത്രവംശജരുടെ വിശേഷങ്ങൾ... ഓൾ ഇന്ത്യ യാത്രയ്ക്ക് മുൻപ് ബൈക്കുമായി സർവീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ മെക്കാനിക്കിന്റെ ചോദ്യം, ‘പുതിയൊരു വണ്ടി എടുത്തിട്ടു പോരേ അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറിലധികം മനുഷ്യരുടെ തലവെട്ടിയ ഗോത്രവംശജൻ, ഇന്ത്യയിലും മ്യാൻമറിലുമായി പരന്നു കിടക്കുന്ന ഗോത്രരാജാവിന്റെ കൊട്ടാരം, നാഗാലാന്റിലെ കോനിയാക് ഗോത്രവംശജരുടെ വിശേഷങ്ങൾ...

ഓൾ ഇന്ത്യ യാത്രയ്ക്ക് മുൻപ് ബൈക്കുമായി സർവീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ മെക്കാനിക്കിന്റെ ചോദ്യം, ‘പുതിയൊരു വണ്ടി എടുത്തിട്ടു പോരേ അടുത്ത റൈഡ്?’. അജു വെച്ചുച്ചിറയ്ക്ക് പക്ഷേ തന്റെ ബജാജ് ഡിസ്കവർ 150 യിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. ആദ്യം കന്യാകുമാരി–കശ്മിർ റൈഡിൽ കൂടെ നിന്നതുപോലെ ഈ ഓൾ ഇന്ത്യാ റൈഡിലും ഇവൻ ഒപ്പം നിൽക്കുമെന്ന് ഉറപ്പായിരുന്നു. നാലു വർഷത്തിന്റെ പഴക്കമോ 1,30,000 കി മീ ഓടിയതോ ഒരു പരിമിതി ആകില്ല എന്ന വിശ്വാസം. മുൻപൊരിക്കൽ റൈഡിങ്ങിനു പുറപ്പെട്ടിട്ട് ബുള്ളറ്റ് അല്ല വാഹനം എന്ന കാരണത്താൽ മാറ്റിനിർത്തപ്പെട്ടതിന്റെ വാശിയിലാണ് ആദ്യ കശ്മീർ റൈഡിനു പുറപ്പെട്ടത്. ഇന്നും വണ്ടി മാറ്റാത്തതിന്റെ ഒരു കാരണം അതു തന്നെ. അങ്ങനെയാണ് നിലമ്പൂരുകാരൻ രാജേഷിനൊപ്പം കഴിഞ്ഞ ഏപ്രിലിൽ ഓൾ ഇന്ത്യ യാത്ര പുറപ്പെട്ടത്.

കൊച്ചിയിൽനിന്ന് തുടങ്ങി കന്യാകുമാരി, ധനുഷ്കോടി, മധുര, ചെന്നൈ വഴി കർണാടകത്തിലെത്തി. അവിടെ ചിത്രദുർഗയും ബദാമി–പട്ടടക്കലും ഹംപിയും സന്ദർശിച്ച് ആന്ധ്രയിലെ ഗണ്ഡിക്കോട്ട വഴി വറംഗലിലൂടെ വിശാഖപട്ടണം  എത്തി. ഛത്തിസ്ഗഡിലെ ചിത്രകൂട് വെള്ളച്ചാട്ടവും റയ്പുരും പിന്നിട്ട് ഒഡിഷയിൽ. പുരിയും കൊണാർക്കും കണ്ട് കൊൽക്കത്തയിൽ. പിന്നെ ഡാർജിലിങ് വഴി അസം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ,  ഇന്ത്യയുടെ അതിർത്തികൾ, അതിർത്തി കടന്ന് അയൽ രാജ്യങ്ങൾ... ആ യാത്ര നീണ്ടു. 

ADVERTISEMENT

ഓരോ സ്ഥലത്തും പുതിയ മനുഷ്യർ, സമൂഹങ്ങൾ. ഭാഷയും വേഷവും ആചാരവും ജീവിതവും വ്യത്യസ്തം. അജുവിന് ഏറെ വിചിത്രമായ ഒട്ടേറെ ഓർമകൾ നൽകിയ പ്രദേശമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. അതിൽ ഒന്നാണ് നാഗാലാന്റിലെ ഹെഡ്ഹണ്ടേഴ്സിന്റെ ഗോത്രമായ കൊനിയാക്ക് വംശക്കാരോടൊപ്പം താമസിച്ച ഏതാനും ദിവസങ്ങൾ. 

പട്ടി ഇറച്ചി കിലോ 250 രൂപ

ഇംഫാലിൽനിന്നാണ് നാഗാലാൻഡിലെ കൊഹിമയിലേക്ക് പുറപ്പെട്ടത്. കൊഹിമയിലെ മാർക്കറ്റിൽ കണ്ടത് എലി, തവള, ഗിനിപ്പന്നി തുടങ്ങിയവയെക്കൊണ്ടുള്ള വിഭവങ്ങളായിരുന്നു. അവിടെ ഒരു കിലോ പട്ടി ഇറച്ചിക്ക് വില 250 രൂപ മാത്രം! ബൈക്ക്  ഓടിക്കൊണ്ടിരുന്നു. കൊഹിമയിൽനിന്ന് വോഖ, തുങ്സെൻ, മോൻ വഴി അതിർത്തിപ്രദേശമായ ലോങ്‌വയിൽ എത്തണം. നാഗാലാൻഡിന്റെ ഒരു പ്രത്യേകത മിക്കവാറും സ്ഥലങ്ങളിൽ ഉച്ചയ്ക്കുശേഷം നാലുമണിയോടെ കടകളൊക്കെ അടയ്ക്കും. അന്ന് ഒരു പള്ളി മുറ്റത്ത് ടെന്റ് അടിക്കാൻ അനുവാദം ചോദിച്ചപ്പോൾ അവിടെ അതിഥികൾക്കായുള്ള മുറി തുറന്നു തന്നു.

ADVERTISEMENT

മോൻ എന്ന സ്ഥലത്തേക്കുള്ള യാത്രതന്നെ ഒരു വലിയ അനുഭവമാണ്. ദേശീയപാത എന്നു പറയുന്നെങ്കിലും നമ്മുടെ പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല. പലേടത്തും ഗൂഗിൾ മാപ്പിൽ വഴി അടയാളപ്പെടുത്തി കാണിക്കുമെങ്കിലും മുന്നിൽ റോഡൊന്നും ഇല്ല. അടുത്ത് എവിടെയോ ഉരുൾപൊട്ടലോ മറ്റോ സംഭവിച്ച് ചെളിയാണ് വഴി മുഴുവൻ. രണ്ടും കൽപിച്ച് മുന്നോട്ട് പോകാൻ തുനിഞ്ഞു. അൽപം ചെന്നപ്പോഴേക്കും വണ്ടികൾ രണ്ടും ചെളിയിൽ ഉറച്ചു. മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഒടുവിൽ ഏറെ കഷ്ടപ്പെട്ട് അതിൽനിന്ന് രക്ഷപെട്ട് മുന്നോട്ടു പോയി. ഇടയ്ക്ക് ഒരു ഇംഗ്ലിഷുകാരനെ പരിചയപ്പെട്ടു. കഴിഞ്ഞ 22 വർഷമായി എല്ലാവർഷവും ആറുമാസം ഇന്ത്യയിൽ പലേടങ്ങളിലായി ബൈക്കിൽ റൈഡ് ചെയ്യുന്ന ഒരാൾ. ഞങ്ങളുടെ റൂട്ടിൽ തന്നെയാണ് സായിപ്പും സഞ്ചരിക്കുന്നത്. അങ്ങനെ ത്രീ മെൻ ആർമി ആയി. 

കോനിയാക്കുകളുടെ ഗ്രാമത്തിൽ

ലോങ്‌വ ഗ്രാമത്തിലെ കോനിയാക് ഗോത്രവിഭാഗത്തിന്റെ അടുത്തേക്കാണ് യാത്ര. ഇന്ത്യ–മ്യാന്മർ അതിർത്തിയിലാണ് ഈ ഗ്രാമം. ഗ്രാമത്തിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ വന്ന് ഞങ്ങളെ സ്വീകരിച്ചു. താനും കുടുംബവും കോനിയാക് ഗോത്രക്കാരാണെന്നും പരമ്പരാഗത കുടിൽ ഉപയോഗിച്ച് ഒരു ഹോംസ്‌റ്റേ നടത്തുകയാണ് എന്നൊക്കെ കേട്ടപ്പോൾ സന്തോഷമായി, ഇനി താമസം തിരയേണ്ടല്ലോ. 

ADVERTISEMENT

പൂർണരൂപം വായിക്കാം