Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർഷെയ്ക്കെതിരെ പരാതിയുമായി പോൾ വാക്കറുടെ അച്ഛൻ

paul-walker-blue-car

പ്രശസ്ത സിനിമ താരം പോൾ വാക്കറുടെ മരണത്തിനുത്തരവാദി അദ്ദേഹം തന്നെയാണെന്ന പോർഷെ കമ്പനിയുടെ വിവാദ പരാമർശത്തിന് എതിരെ പോളിന്റെ അച്ഛൻ പോൾ വില്യം വാക്കർ മൂന്നാമൻ രംഗത്ത്. തന്റെ മകന്റെ മരണത്തിന് ഉത്തരവാദി പോർഷെ തന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മതിയായ സുരക്ഷ ക്രമീകരണങ്ങൾ പോർഷെ കരേര ജിടിയിൽ ഇല്ലാത്തതുമൂലമാണ് മകൻ അപകടത്തിൽ മരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ പോള്‍ വാക്കറിന്റെ മകൾ മെ‍ഡോ വാക്കർ നൽകിയ പരാതിയിൽ കക്ഷിചേരുകയും ചെയ്തു വില്യം വാക്കർ.

paul-walker-car

പോൾ വാക്കറിന്റെ മരണത്തിന് വാഹന നിർമാതാക്കളായ പോര്‍ഷെ കമ്പനിയ്ക്കെതിരെ മകൾ മെഡൊ വാക്കർ നൽകിയ പരാതിയിൽമേൽ പ്രതികരിച്ചായിരുന്നു പോർഷെ വിവാദ പരാമർശം നടത്തിയത്. പോൾവാക്കറുടെ മരണത്തിന് ഉത്തരവാദി അദ്ദേഹം തന്നെയാണ് എന്നാണ് കമ്പനി പറഞ്ഞത്. ലിമിറ്റഡ് എഡിഷൻ 2005 കരേര ജിടി ഉപയോഗിക്കുന്നതിന്റെ എല്ലാ റിസ്കുകളും പോളിന് അറിയമായിരുന്നെന്നും അത് അറിഞ്ഞിട്ടും ആ കാർ വീണ്ടും ഉപയോഗിച്ചതിൽ പോൾ വാള്‍ക്കർ തന്നെയാണ് ഉത്തരവാദി എന്നുമാണ് പോർഷെ പറഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിൽ പോളിന്റെ മകൾ നൽകിയ പരാതിയിന്മേൽ കമ്പനിയുടെ ആദ്യ പ്രതികരണമായിരുന്നു അത്.

Paul-Walker

പോർഷെ കമ്പനിയുടെ വാഹനം ഓടിക്കുന്നതിനിടയിലാണ് പോൾ വാക്കർ മരണപ്പെട്ടത്. വാഹനത്തിന്റെ രൂപകൽപനയിലെ പാളിച്ചകളാണ് അപകടത്തിനു കാരണമായതെന്നു കാണിച്ചായിരുന്നു പോര്‍ഷെയ്ക്കെതിരെ മെഡോ പരാതി നൽകിയത്. വാഹനത്തിൽ മതിയായ സുരക്ഷ ഇല്ലാതിരുന്നതാണ് മരണത്തിനു കാരണമായതെന്നാണ് മെഡോ വാക്കർ പറയുന്നത്. വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കില്‍ അപകടത്തെ തടയുകയോ അല്ലെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുകയോ എങ്കിലും ചെയ്യാമായിരുന്നു. വാഹനത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ പിതാവിനു അപകടം പറ്റില്ലായിരുന്നുവെന്നാണ് മെഡോയുടെ പറഞ്ഞു. വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുമ്പോൾ സ്പീഡ് 63നും 71 നും ഇടയിലായിരുന്നു ഇതൊരിക്കലും അപകട കാരണമല്ല, മറ്റൊന്ന് വാഹനത്തിലെ സീറ്റു ബെൽറ്റ് മൂലമാണ് പോൾ വാക്കറിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ കഴിയാതിരുന്നത്- ഇതെല്ലാം വാഹന നിർമാണത്തിലെ പിഴവുകളാണെന്നു ലോ സ്യൂട്ടിൽ പറയുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പിന്റെ ഷൂട്ടിങ് വേളയ്ക്കിടയില്‍ 2013 നവംബറിലാണ് പോൾ വാക്കർ മരിക്കുന്നത്.