ന്യൂഡൽഹി ∙ വായ്പത്തട്ടിപ്പു കേസിൽ അറസ്റ്റിലായ റോട്ടോമാക് ഉടമ വിക്രം കോഠാരിയെയും മകൻ രാഹുലിനെയും ലക്നൗവിലെ കോടതിയിൽ ഹാജരാക്കുന്നതിനായി കോടതി ഒരുദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. ബാങ്കുകളിൽനിന്നു 2,919 കോടി രൂപ വായ്പയെടുത്തു പലിശസഹിതം 3695 കോടി രൂപ അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയ വിക്രം കോഠാരിക്കും മകനുമെതിരെ ബാങ്കുകളുടെ കൂട്ടായ്മയ്ക്കു വേണ്ടി ബാങ്ക് ഓഫ് ബറോഡയാണു കേസ് കൊടുത്തത്. ഈ കേസിൽ ലക്നൗ കോടതിയിൽ ഹാജരാക്കുന്നതിനു സിബിഐ രണ്ടുദിവസം റിമാൻഡ് ആവശ്യപ്പെട്ടെങ്കിലും കോടതി ഒരുദിവസമേ അനുവദിച്ചുള്ളൂ.
Advertisement