Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കക്കയത്തെ 'പൈശാചിക ഉരുട്ടൽ', ഞെട്ടിവിറയ്ക്കും ആ ക്രൂരമായ മർദനങ്ങൾ കേട്ടാൽ!

Rajan Case

വിജനമായ കക്കയം ക്യാംപ്. പിടിക്കപ്പെട്ടവരെയെല്ലാം ഹീനവും അതിഭീകരവുമായമ ർദനത്തിനു വിധേയരാക്കി. ‘ഉരുട്ടൽ’എന്ന പൈശാചികമായ മർദനമുറ അവതരിച്ചത് ഇവിടെയാണ്.
അടിവസ്ത്രം മാത്രമിട്ട ഇരയെ കൈകൾ ബെഞ്ചിന്റെ അടിയിലും കാൽമുട്ടിനുതാഴെ ബെഞ്ചുമായി ചേർത്തുകെട്ടും. പിന്നെ കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നു. നിലവിളിക്കാതിരിക്കാൻ വായിൽ തുണിതിരുകും.. ഇരയുടെ തുടയിൽ ഒരു ഉലക്കവച്ചശേഷം, ഇരുവശവും രണ്ടുപൊലീസുകാർവീതം നിന്ന്, സർവശക്തിയും ഉപയോഗിച്ച് ഉലക്ക താഴോട്ടും മേലോട്ടും ഉരുട്ടുന്നു. ഇരയുടെ തുടയിലെ മാംസവും അസ്ഥിയും ഞെരിഞ്ഞുടയും. പൊലീസുകാർ ക്ഷീണിക്കുമ്പോൾ ഇടവേളയുണ്ട്. അതിനുശേഷം നീരുവച്ചു വീർത്ത തുടയിൽ ഉരുട്ടൽ തുടരുന്നു.

കസ്റ്റഡിയിലെടുത്ത ഇരുനൂറോളം പേരിൽ, ഒരാൾ മാത്രം ഒഴിവായി. അയാൾ ഒരുപണക്കാരന്റെ മകൻ ആയിരുന്നു. അയാളുടെ അച്ഛനെ കക്കയത്തേക്കു വിളിച്ചുവരുത്തി. ‘‘നിങ്ങളുടെ മകനെ തൊട്ടിട്ടുപോലുമില്ല, സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ’’എന്നു ജയറാംപടിക്കൽ പറഞ്ഞതായി കേസ് വ്സ്തരിച്ച കോയമ്പത്തൂർ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈവിദ്യാർഥി പോകുമ്പോൾ ഒരുനല്ലകാര്യം ചെയ്തു. തന്റെ കയ്യിലുള്ള പണം രാജനൊപ്പം പിടിയിലായ ജോസഫ്ചാലിക്കു കൊടുത്തു. ചില പൊലീസുകാരുടെ സഹായത്തോടെ, ഈ പണം ഉപയോഗിച്ചു തടവുകാർ ഭക്ഷണം വാങ്ങിക്കഴിച്ചു.

1976 മാർച്ച്ആറിന് അങ്ങാടിപ്പുറംബാലകൃഷ്ണൻ, പ്രഭാകരൻമാസ്റ്റർ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. കക്കയത്തേക്കു കൊണ്ടുപോകുന്നവഴി ജീപ്പുനിർത്തി ഡ്രൈവർ പുറത്തിറങ്ങി. ഈനേരം ബാലകൃഷ്ണൻ തന്റെവിലങ്ങുപയോഗിച്ചു ജീപ്പിലുണ്ടായിരുന്ന ഡിവൈഎസ്പി സുബ്രഹ്മണ്യനെ ബലമായിപിടിച്ചിരുത്തി. പ്രഭാകരൻ മാസ്റ്റർ വണ്ടിയിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ചു പൊലീസ് ഒാഫിസറെ തീകൊളുത്തി. പൊള്ളലേറ്റെങ്കിലും പ്രഭാകരൻമാസ്റ്റർ ഇറങ്ങിഓടി. പൊള്ളൽ വകവയ്ക്കാതെ, ഡിവൈഎസ്പി സുബ്രഹ്മണ്യൻ പുറകെഓടി ബഹളമുണ്ടാക്കി മറ്റുള്ളവരുടെ സഹായത്തോടെ പ്രഭാകരൻമാസ്റ്ററെ പിടിച്ചു. ഡിവൈഎസ്പി സുബ്രഹ്മണ്യനും അങ്ങാടിപ്പുറം ബാലകൃഷ്ണനും പൊള്ളലിന്റെ കാഠിന്യത്താൽ മരിച്ചു.

rajan-6

കസ്റ്റഡിയിലുണ്ടായിരുന്ന വേണു പൂവാട്ടുപറമ്പ് പറയുന്നു: ‘‘പൊള്ളലേറ്റ പ്രഭാകരൻ മാസ്റ്ററെ കക്കയത്തെത്തിച്ചു. കെട്ടിടത്തിനു പുറത്തുണ്ടായിരുന്ന പൈപ്പിൽ, പട്ടിയെപ്പോലെ ചങ്ങലയിട്ടു ബന്ധിച്ചു. പൊള്ളലിനു ചികിൽസ കൊടുത്തില്ല. പുറത്തെ കഠിനമായ തണുപ്പിൽ, ഉടുതുണി മാത്രമായി അയാൾ പട്ടിണികിടന്നു. എന്നിട്ടും മരിച്ചില്ല’’.
‘‘കക്കയം ക്യാംപിന്റെ മുറിക്ക് ഒരു ചെറിയജനാല ഉണ്ടായിരുന്നു. അതിൽക്കൂടി പുറത്തേക്കു നോക്കിയാൽ വനനിബിഡമായ മലനിരകളാണു കാണുന്നത്. കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാൻ ഈമലനിരകളിൽകൂടി നക്സലൈറ്റ് ആക്രമണം ഉണ്ടാകുമെന്നു പൊലീസ് മേധാവികൾ സംശയിച്ചിരുന്നു. അതിനാൽ ക്യാംപ് കക്കയത്തുനിന്നു പതിമൂന്നാം ദിവസം മാലൂർക്കുന്നിലേക്കു മാറ്റി’

അടിയന്തരാവസ്ഥയിലെ ‘മിസ’ നിയമം ചാർത്തി തടവിലുണ്ടായിരുന്നവരെ എല്ലാം കോടതി വിചാരണ കൂടാതെ തുറുങ്കിൽഅടച്ചു. ഭൂരിപക്ഷംപേരുടെയുംമേൽ ഒരുകുറ്റവും ആരോപിക്കപ്പെടുകയില്ല. എന്നാൽ അടുത്ത ഒരു കൊല്ലത്തേക്ക്അ വരാരുംപുറംലോകം കാണുകയില്ല.

കായണ്ണ ആക്രമണകേസിലെ പ്രതികളെ എല്ലാംകക്കയം ക്യാംപിലെ ചോദ്യം ചെയ്യലിലൂടെ പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്ത ഇരുനൂറോളം പേരിൽ പത്തൊൻപത് പേർക്കെതിരെ മാത്രമാണ് കുറ്റംചാർത്തിയത്. മറ്റുള്ളവർക്ക് ആക്രമണവുമായി ബന്ധമൊന്നും ഇല്ല എന്നായിരുന്നു ഭീകരമായ ഉരുട്ടലിനുശേഷം പൊലീസ് കണ്ടെത്തിയത്. കായണ്ണ കേ സ്കോടതിയിൽ എത്തിയപ്പോൾ പ്രതികൾക്കെതിരെ കേസു തെളിയിക്കുവാൻ പൊലീസിനു കഴിഞ്ഞില്ല; പ്രതികളെ എല്ലാം കോടതി വെറുതെവിട്ടു.

നടുവൊടിഞ്ഞു ജീവിതം മുരടിച്ച കുറേ ഹതഭാഗ്യരും അകാലത്തിൽ തല്ലിക്കെടുത്തിയ ഒരു മനുഷ്യജീവനും മാത്രമായി കക്കയം ക്യാംപിന്റെ ബാക്കിപത്രം.

രണ്ട് ആത്മഹത്യകൾ

രാജന്റെയും ചാലിയുടെയും കസ്റ്റഡിയെ തുടർന്നുള്ള ദിവസങ്ങളിൽ ആർഇസി ക്യാംപസിനകത്തും പുറത്തും പൊലീസ്് വന്നുകൊണ്ടിരുന്നു. പൊലീസ്നായ്ക്കളുമായി അവർക്യാംപസ് അരിച്ചുപെറുക്കി. ഈ സംഘത്തിന്റെ പിറകെ, അവർ എന്തുകണ്ടുപിടിക്കുന്നു എന്നറിയാനായി വിദ്യാർഥികളും കൂടി.
‘സി’ഹോസ്റ്റലിന്റെ താഴത്തെനിലയിൽ ചുരുട്ടിവച്ചിരുന്ന വലിയകയർ ചവിട്ടിയുടെ ഉള്ളിൽനിന്ന്അ വർക്കു കുറേ ലഘുലേഖകൾ കിട്ടി. എന്താണതിൽ എഴുതിയിരുന്നതെന്നു ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല.

മുന്നൂറേക്കറുള്ള അതിവിശാലമായ ക്യാംപസാണ് ആർഇസിയുടേത്. ക്യാംപസിനുള്ളിൽ കുറെയേറെ മണിക്കൂറുകൾ പൊലീസും നായ്ക്കളും കറങ്ങിനടന്നു. അവർക്കു മറ്റൊന്നും കണ്ടുകിട്ടിയില്ല. ഒരു ദിവസം രണ്ടു ശരീരങ്ങൾ ക്യാംപസിനു പുറത്തുള്ള ഒരുമരത്തിൽ തൂങ്ങിക്കിടന്നു. തൂപ്പുകാരി ദേവകിയും ഭർത്താവ് രാജനും. മുരളി കണ്ണമ്പിള്ളി താമസിച്ചിരുന്ന പീടികമുറിയുടെ താഴത്തെ നിലയിലാണ് അവർ താമസിച്ചിരുന്നത്. അവരുടെ വീട്ടിൽവച്ചായിരുന്നത്രെ ലഘുലേഖകൾ അടിച്ചിരുന്നത്.

rajan

ക്യാംപസ് രാഷ്ട്രീയം:

ആർഇസിയിലെ ഏക രാഷ്ട്രീയപാർട്ടിയായ എസ്എഫ്ഐയുടെ നേതാവായിരുന്നു മുരളി കണ്ണമ്പിള്ളി. മുരളിയുടെ അച്ഛൻ കരുണാകരമേനോൻ കണ്ണമ്പിള്ളി ഇന്തൊനീഷ്യയിലെ ഇന്ത്യൻ അംബാസഡറായിരുന്നു. വെളുത്തു മെലിഞ്ഞ ശരീരവും തീക്ഷ്ണതയുള്ളക ണ്ണുകളുമുള്ള മുരളി നല്ല പ്രാസംഗികൻ ആയിരുന്നു.

1973ൽ(ഞാൻആർഇസിയിൽചേർന്നവർഷം), മുരളിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു. മുരളി കോളജ് യൂണിയൻ സെക്രട്ടറിയായി. രണ്ടാംവർഷ ബാച്ചിലെ പി.രാജൻ ആർട്സ്ക്ലബ് സെക്രട്ടറിയുമായി. ഹോസ്റ്റലിന്റെ നടുത്തളങ്ങളിൽ പാട്ട് പാടിക്കൊണ്ടായിരുന്നു രാജന്റെ തിരഞ്ഞെടുപ്പു പ്രചാരണം.
എന്നാൽ അധികം താമസിയാതെ മുരളിയുടെ രാഷ്ട്രീയം മാർക്സിസ്‍റ്റ് പാർട്ടിയിൽനിന്നു സിപിഐ(എംഎൽ) എന്ന തീവ്രവാദ കമ്യൂണിസത്തിലേക്കു തിരിഞ്ഞു. പ്രവർത്തനങ്ങൾക്കു സ്വകാര്യത ലഭിക്കാനായി അയാൾ കോളജ് ഹോസ്‍റ്റൽ വിട്ട് ക്യാംപസിന്റെ പുറത്തു മുറിയെടുത്തു താമസം തുടങ്ങി. പിൽക്കാലത്തു മുരളിയെ ആർഇസി ക്യാംപസിൽ കാണാതായി. 1975 അധ്യയനവർഷത്തിൽ അയാൾ കോളജിൽ വന്നിട്ടേയില്ല. പഠനം പൂർത്തിയാക്കാതെ മുരളി അപ്രത്യക്ഷനായി.

കായണ്ണ ആക്രമണം നടക്കുമ്പോൾ മുരളി പൊലീസ് കസ്‍റ്റഡിയിൽ ഉണ്ടായിരുന്നു. എന്നാൽ ആസൂത്രകൻ എന്ന് ആരോപിച്ചു പ്രതിയാക്കി. ആർഇസി വിദ്യാർഥികൾ ആരുംതന്നെ നക്സലൈറ്റ് ആക്രമണങ്ങളിൽ പങ്കെടുത്തതായിപൊലീസ് ആരോപിക്കുന്നില്ല. വിദ്യാർഥികളെ ക്രൂരമായി മർദിച്ചതു വെറും സംശയത്തിന്റെപുറത്താണ്. കായണ്ണ കേ സ്കോടതി തള്ളിയപ്പോൾ മുരളിതടവിൽനിന്നു മോചിതനായി.

പിൽക്കാലത്ത് മുരളി സിപിഐ(എംഎൽ) നക്സൽബാരി ദേശീയ സെക്രട്ടറിയായി. അജിത്എന്ന തൂലികാനാമത്തിൽ പുസ്തകങ്ങൾ രചിച്ചു. രാജ്യാന്തര മാവോയിസ്‍റ്റ് സംഘടനകളുമായി സമ്പർക്കം പുലർത്തി. പാരീസ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തി. നേപ്പാൾ മാവോയിസ്റ്റുകളുടെ പ്രശ്നങ്ങളിൽ ഇടനിലക്കാരനായി. നാൽപതു വർഷത്തോളം ഒളിവിലായിരുന്ന മുരളിയെ 2015 മേയ്മാസത്തിൽ മഹാരാഷ്ട്ര പൊലീസ് പുണെയിൽനിന്നു അറസ്‍റ്റ് ചെയ്തു. ഇതെഴുതുന്ന സമയത്തു മുരളി തടവിലാണ്.

അധ്യായം നാല്: ദേവകിയും ഭർത്താവും ആത്മഹത്യ ചെയ്തതെന്തിന്?