തോട്ടപ്പള്ളി സ്പിൽവേ: 39 ഷട്ടറുകൾ ഉയർത്തി
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേയുടെ ആകെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും ഉയർത്തി. ഏഴാം നമ്പർ ഷട്ടറാണ് ഇനി ഉയർത്താനുള്ളത്. ഒന്നര വർഷം മുൻപ് റോപ്പ് പൊട്ടി കനാലിലേക്കു വീണ ഈ ഷട്ടർ ഉയർത്തുന്നതിൽ മെക്കാനിക്കൽ വിഭാഗം ഇനിയും തീരുമാനമെടുത്തിട്ടില്ല. നീരൊഴുക്ക് ശക്തമാക്കുന്നതിനായി ഷട്ടറുകൾ പരമാവധി ഉയർത്തിയാണു
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേയുടെ ആകെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും ഉയർത്തി. ഏഴാം നമ്പർ ഷട്ടറാണ് ഇനി ഉയർത്താനുള്ളത്. ഒന്നര വർഷം മുൻപ് റോപ്പ് പൊട്ടി കനാലിലേക്കു വീണ ഈ ഷട്ടർ ഉയർത്തുന്നതിൽ മെക്കാനിക്കൽ വിഭാഗം ഇനിയും തീരുമാനമെടുത്തിട്ടില്ല. നീരൊഴുക്ക് ശക്തമാക്കുന്നതിനായി ഷട്ടറുകൾ പരമാവധി ഉയർത്തിയാണു
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേയുടെ ആകെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും ഉയർത്തി. ഏഴാം നമ്പർ ഷട്ടറാണ് ഇനി ഉയർത്താനുള്ളത്. ഒന്നര വർഷം മുൻപ് റോപ്പ് പൊട്ടി കനാലിലേക്കു വീണ ഈ ഷട്ടർ ഉയർത്തുന്നതിൽ മെക്കാനിക്കൽ വിഭാഗം ഇനിയും തീരുമാനമെടുത്തിട്ടില്ല. നീരൊഴുക്ക് ശക്തമാക്കുന്നതിനായി ഷട്ടറുകൾ പരമാവധി ഉയർത്തിയാണു
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേയുടെ ആകെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും ഉയർത്തി. ഏഴാം നമ്പർ ഷട്ടറാണ് ഇനി ഉയർത്താനുള്ളത്. ഒന്നര വർഷം മുൻപ് റോപ്പ് പൊട്ടി കനാലിലേക്കു വീണ ഈ ഷട്ടർ ഉയർത്തുന്നതിൽ മെക്കാനിക്കൽ വിഭാഗം ഇനിയും തീരുമാനമെടുത്തിട്ടില്ല. നീരൊഴുക്ക് ശക്തമാക്കുന്നതിനായി ഷട്ടറുകൾ പരമാവധി ഉയർത്തിയാണു നിർത്തിയിരിക്കുന്നത്. എന്നാൽ സ്പിൽവേ കനാലിൽ വേണ്ടത്ര വെള്ളം എത്താതിരിക്കുന്നതും ലീഡിങ് ചാനലിന്റെ ആഴം കൂട്ടാഞ്ഞതും കാരണം കടലിലേക്ക് നീരൊഴുക്ക് കുറവാണ്.
വേലിയേറ്റ സമയത്ത് ഓരുജലം കനാലിലേക്കിറങ്ങുന്നതു തുടരുകയാണ്. പുതിയ ഷട്ടർ സ്ഥാപിക്കാൻ മെക്കാനിക്കൽ വിഭാഗം നൽകിയ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചിട്ടില്ല. 2 വർഷം മുൻപ് നൽകിയ കരാറും റദ്ദാക്കി. ദേശീയപാത വികസനത്തിനൊപ്പം മാത്രമാകും പുതിയ ഷട്ടറുകളും സ്ഥാപിക്കുക. സ്പിൽവേ പൊഴിമുഖത്ത് നിന്നു യന്ത്ര സഹായത്തോടെ മണൽ നീക്കിത്തുടങ്ങി. കെഎംഎംഎല്ലാണു മണൽ നീക്കുന്നത്. നിലവിൽ പൊഴി അടയാതെ കിടക്കുകയാണ്.