Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനം 9–ാം ക്ലാസ്സ് വരെ; ഇന്ന് ഇന്ത്യൻ വനിതാ സ്ലം ഫുട്ബോൾ ടീം നായിക

sangeetha

തെരുവുകുട്ടികളുടെ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ നയിച്ച പതിനെട്ടുകാരി, ചെന്നൈ ക്യൂന്‍ മേരി കോളജില്‍ ഒന്നാം വര്‍ഷ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥിനി– സംഗീത.  

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ റോഡരികാണ് അവളുടെ ‘വീട്’. അവിട, രണ്ട് ഇരുമ്പുപെട്ടികളുടെ മറവിലാണ് ഉറക്കം. പഠിക്കാൻ തെരുവുവിളക്കേ ഉള്ളൂ. അമ്മ സെല്‍വിയുടെ അധ്വാനമാണ് ഉണ്ണാനുള്ള വഴി. എങ്കിലും സംഗീത പറയും, എനിക്കു തളരാൻ മനസ്സില്ല. ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തി ജോലിക്കു പോയതാണവൾ. അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയ്ക്കു തണലാകാൻ വേണ്ടി. അതിനിടെ, പതിമൂന്നാം വയസ്സിലാണു കരുണാലയ എന്ന സന്നദ്ധ സംഘടന സംഗീതയെ കണ്ടെത്തിയതും പഠിക്കാൻ സഹായിച്ചതും. ഇടയ്ക്കെപ്പോഴോ ഫുട്ബോളിൽ വെറുതെ ഒന്നു പയറ്റിയതാണ്, അതാ പന്ത് നന്നായി വഴങ്ങുന്നു! പിന്നെ കഠിന പരിശീലനത്തിന്റെ നാളുകൾക്കൊടുവിൽ ഇന്ത്യൻ വനിതാ സ്ലം ഫുട്ബോൾ ടീമിന്റെ നായിക പദവിയിലേക്ക്.