ലംബൊർഗിനിയും ഫെറാരിയും മത്സരിച്ചു, കലാശിച്ചത് അപകടത്തിൽ

നഗരത്തിലെ തിരക്കുള്ള വീഥിയിലൂടെ നടത്തിയ കാറോട്ട മത്സരം കാൽനടയാത്രികന്റെ മരണത്തിൽ കലാശിച്ചു. ഇന്തോനേഷ്യയിൽ ഫെറാരിയും ലംബോർഗ്നി ഗലാർഡോയും നടത്തിയ മത്സരയോട്ടത്തിനിടെ സംഭവിച്ച അപകടത്തിലാണ് വഴിയാത്രക്കാരന് ജീവൻ നഷ്ടമായത്. റേസിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലംബോഗ്നി നടപ്പാതയിലൂടെ നടക്കുകയായിരുന്ന വൃദ്ധ ദമ്പതികളുടേയും വഴിയോരക്കച്ചവടക്കാരന്റേയും മേൽ പാഞ്ഞു കയറി. അപകടം നടന്ന ഉടനെ മറ്റൊരു വഴിയാത്രക്കാരനാണ് വിഡിയോ പകർത്തിയത്.

മൂവരേയും ഇടിച്ചു തെറുപ്പിച്ച കാർ മരത്തിൽ ഇടിച്ചാണ് നിന്നത്. ഒരാൾ തൽക്ഷണം മരിച്ചു. ബാക്കി രണ്ടു പേർക്ക് ഗുരുതരമായി പരിക്കുമേറ്റു. അപകടത്തിൽ നിസാര പരുക്കുകളേറ്റ ലംബോഗ്നിയുടെ ഡ്രൈവർ വിൻഡോ വഴി വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചുകൊണ്ട് ഫോണില്‍ നിന്ന് മെസേജ് അയക്കുന്നതും ആരെയോ ഫോൺ ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. പശ്ചിമ ജാവയിൽ നടന്ന അപടകത്തിൽ വിയാങ് ലോട്നർ എന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.