ബര്‍ലിന്‍∙ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

ബര്‍ലിന്‍∙ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

ജി20 ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മെര്‍ക്കല്‍ തന്റെ ആശങ്ക പങ്കുവച്ചത്. വാക്സിന്‍ വിതരണം നീതിപൂര്‍വകമാക്കാനുള്ള നടപടികള്‍ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ADVERTISEMENT

നേരത്തെ ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രേസിയൂസും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ജര്‍മനി ഡിസംബറില്‍ വാക്സിനേഷന്‍ തുടങ്ങിയേക്കും. കോവിഡിനെതിരായ വാക്സിനേഷന് ജര്‍മനി ഡിസംബറില്‍ തന്നെ തുടക്കം കുറിച്ചേക്കുമെന്ന് സൂചന. ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ തന്നെയാണ് ഇതെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്.

ADVERTISEMENT

ഡിസംബര്‍ പകുതിയോടെ ഇമ്യുണൈസേഷന്‍ സെന്ററുകള്‍ സജ്ജീകരിക്കാന്‍ 16 സ്റ്റേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

വാക്സിന്‍ വന്നാല്‍ സെന്റര്‍ ഇല്ലാത്തതു കാരണം വൈകാന്‍ ഇടയാകരുത്. സെന്റര്‍ തുടങ്ങി അല്‍പ്പകാലം വെറുതേ കിടക്കേണ്ടി വന്നാലും ലൈസന്‍സുള്ള വാക്സിന്‍ ഒരു ദിവസം പോലും വിതരണം വൈകാന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ADVERTISEMENT

യൂറോപ്യന്‍ കമ്മിഷന്‍ മുഖേന 300 മില്യന്‍ വാക്സിന്‍ ഡോസ് ജര്‍മനി ഉറപ്പാക്കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.