ഇന്ത്യയിൽ പക്ഷിപ്പനി മരണം; മരിച്ചത് 12 വയസ്സുകാരൻ
ഇന്ത്യയിൽ ഈ വർഷം ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ പന്ത്രണ്ടുകാരനാണ് പക്ഷിപ്പനി ബാധിച്ചു മരിച്ചത്. ലുക്കീമിയ, ന്യുമോണിയ എന്നിവയും കുട്ടിയെ ബാധിച്ചിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂറ്റ്യൂട്ടിലെ
ഇന്ത്യയിൽ ഈ വർഷം ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ പന്ത്രണ്ടുകാരനാണ് പക്ഷിപ്പനി ബാധിച്ചു മരിച്ചത്. ലുക്കീമിയ, ന്യുമോണിയ എന്നിവയും കുട്ടിയെ ബാധിച്ചിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂറ്റ്യൂട്ടിലെ
ഇന്ത്യയിൽ ഈ വർഷം ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ പന്ത്രണ്ടുകാരനാണ് പക്ഷിപ്പനി ബാധിച്ചു മരിച്ചത്. ലുക്കീമിയ, ന്യുമോണിയ എന്നിവയും കുട്ടിയെ ബാധിച്ചിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂറ്റ്യൂട്ടിലെ
ഇന്ത്യയിൽ ഈ വർഷം ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ പന്ത്രണ്ടുകാരനാണ് പക്ഷിപ്പനി ബാധിച്ചു മരിച്ചത്. ലുക്കീമിയ, ന്യുമോണിയ എന്നിവയും കുട്ടിയെ ബാധിച്ചിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്.
രാജ്യത്ത് ആദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ1 സ്ഥിരീകരിക്കുന്നത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഹരിയാന സ്വദേശിയായ ആശുപത്രി ജോലിക്കാരനോട് നിരീക്ഷണത്തിൽ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു സംഘം ഇയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് പക്ഷികൾ പക്ഷിപ്പനി വന്ന് ചത്തിരുന്നു. എന്നാൽ മനുഷ്യനെ സാരമായി ബാധിക്കാത്ത എച്ച് 5 എൻ 8 വൈറസ് സാന്നിധ്യമായിരുന്നു അന്ന് സ്ഥിരീകരിച്ചത്.
പക്ഷികളിൽ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് പക്ഷിപ്പനി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
English Summary : India reports its first bird flu death of 2021