മധുരപാനീയങ്ങളുടെ അമിത ഉപയോഗം: പ്രതിവർഷം മരിക്കുന്നത് രണ്ടു ലക്ഷം പേർ

കുപ്പികളിലാക്കി വിൽക്കുന്ന മധുരപാനീയങ്ങളുടെ അമിത ഉപയോഗം പ്രതിവർഷം രണ്ടുലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കുന്നതായി ബോസ്റ്റണിൽ നടന്ന പഠനറിപ്പോർട്ട്. പ്രമേഹം, അർബദം, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ടാണ് മരണം സംഭവിക്കുന്നത്. കൃത്രിമ പഴച്ചാറുകൾ, സോഡ, സ്പോർട്സ് ട്രിങ്ക്, എനർജി ബൂസ്റ്ററുകൾ, ഐസ്ഡ് ടീ, തുടങ്ങിയ മധുരപാനീയങ്ങളാണ് വില്ലന്മാർ. പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിൽ, മധുരപാനീയങ്ങളുടെ അമിത ഉപയോഗം പ്രമേഹത്തിനു പുറമേ അമിതവണ്ണത്തിനും കാരണമാകുന്നുവെന്നു തെളിഞ്ഞു.

ഇവരിൽ പലർക്കും പിന്നീട് ഗുരുതരമായ ഹൃദ്രോഗങ്ങളും വന്നുപെട്ടതായി ഗവേഷകർ കണ്ടെത്തി. കൃത്രിമ മധുരപാനീയങ്ങളുടെ അമിത ഉപയോഗം മൂലം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് മെക്സിക്കോയിലാണ്. മരണനിരക്കിൽ രണ്ടാം സ്ഥാനം യുഎസിനാണ്. ഇവയുടെ ഉപയോഗം ഏറ്റവുമധികം രേഖപ്പെടുത്തിയത് ചെറുപ്പക്കാരിലാണത്രേ. അമ്പത്തൊന്ന് രാജ്യങ്ങളിലെ വിവിധ പ്രായക്കാരുടെ മരണകാരണത്തെ കുറിച്ചും അവരുടെ മധുരപാനീയങ്ങളുടെ ഉപയോഗത്തെ കുറിച്ചുമുള്ള പഠനത്തിൽ നിന്നാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.