Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുസ്സു കൂട്ടണോ? ശുഭാപ്തിവിശ്വാസം ശീലമാക്കൂ

optimistic

ജീവിതത്തെ പ്രസാദാത്മതയോടെ സമീപിക്കുന്ന സ്ത്രീയാണോ നിങ്ങൾ? എങ്കിൽ മറ്റുള്ളവരെക്കാൾ കൂടുതൽ കാലം നിങ്ങൾ ജീവിച്ചിരിക്കും.‌

ശുഭാപ്തി വിശ്വാസം സ്ത്രീകൾക്ക് ദീർഘായുസ് നൽകുമെന്നു പറയുന്നത് ഹാർവാർഡ് സർവകലാശാല ഗവേഷകരാണ്. എഴുപതിനായിരത്തോളം സ്ത്രീകളിൽ എട്ടുവർഷം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ശുഭാപ്തിവിശ്വാസം കുറഞ്ഞവരെ അപേക്ഷിച്ച് അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, ശ്വസനസംബന്ധമായ രോഗങ്ങള്‍ ഇവ മൂലം മരിക്കാനുള്ള സാധ്യത ശുഭാപ്തി വിശ്വാസമുള്ള സ്ത്രീകൾക്ക് കുറവാണെന്നു പഠനത്തിൽ തെളിഞ്ഞു.

ശുഭാപ്തി വിശ്വാസം ഉള്ളവര്‍ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സുഖകരമായ ഉറക്കം മുതലായ ആരോഗ്യശീലങ്ങൾ പിന്തുടരുന്നതുകൊണ്ട് മരണസാധ്യതയും കുറയുന്നുവെന്ന് ഗവേഷകനായ കെയ്റ്റ്ലിൻ ഹഗാൻ പറയുന്നു.

1976 ൽ നടത്തിയ നഴ്സസ് ഹെല്‍ത്ത് സ്റ്റഡിയിലെ വിവരങ്ങൾ ഹഗാനും കൂട്ടരും പരിശോധിച്ചു. അന്ന് 30 മുതല്‍ 55 വയസു വരെ പ്രായമുള്ള സ്ത്രീകളിലായിരുന്നു പഠനം. ശാരീരികവും മാനസികവുമായ കാര്യങ്ങളും ആരോഗ്യം, ഭക്ഷണം, വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയവയും ഒരു സർവേയിലൂടെ മനസിലാക്കി.

2004 ല്‍ ഇതേ സർവേയിൽ ശുഭാപ്തി വിശ്വാസത്തെക്കുറിച്ച് ഒരു ചോദ്യം കൂടി ഉൾപ്പെടുത്തി 2004 മുതൽ 2012 വരെ പഠനം തുടർന്നു. ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത‌വർ മുതല്‍ ശുഭാപ്തിവിശ്വാസം ഏറ്റവും കൂടുതലുള്ളവർ എന്ന ഗണത്തിൽ പഠനത്തിൽ പങ്കെടുത്തവരെ നാലു ഗ്രൂപ്പുകളായി തിരിച്ചു

ശുഭാപ്തി വിശ്വാസം (optimism) ഏറ്റവും കൂടുതൽ ഉള്ളവർക്ക് ഒട്ടും ഇല്ലാത്തവരെ അപേക്ഷിച്ച് വിവിധ കാരണങ്ങൾ കൊണ്ടുള്ള മരണത്തിനുള്ള സാധ്യത 29% കുറവാണെന്നു കണ്ടു അർബുദസാധ്യത 16 ശതമാനവും ഹൃദ്രോഗവും ശ്വസനപ്രശ്നങ്ങളും മൂലമുള്ള മരണത്തിനുള്ള സാധ്യത 38 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 39 ശതമാനവും അണുബാധ മൂലമുള്ള മരണത്തിനുള്ള സാധ്യത 52 ശതമാനവും കുറവാണെന്നു കണ്ടു.

രോഗങ്ങൾ വരാനുള്ള കാരണം നെഗറ്റീവ് ചിന്തകൾ അല്ലെന്നും ഒരാളുടെ മാനസികാവസ്ഥ (mindest) ഒരു ഘടകമാണെന്നും ഈ പഠനം അവഗണിക്കാവുന്നതല്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.‌

സുഹൃത്തുക്കളുമായി ഇടപെടുക, ശുഭ പ്രതീക്ഷ നല്കുന്നതും നല്ല സന്ദേശങ്ങൾ ഉള്ളതുമായ ചലച്ചിത്രങ്ങൾ കാണുക, ഒരു കൗണ്‍സിലറുടെ സഹായം തേടുക തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ശുഭാപ്തി ഉള്ളവരായി മാറാൻ കഴിയുമെന്ന് അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരീച്ച ഈ പഠനം പറയുന്നു.‌
 

Your Rating: