വിവാഹമോചന വാര്‍ത്ത തെറ്റെന്ന് അമൃത സുരേഷ്

സെലിബ്രിറ്റികളുടെ കുടുംബബന്ധങ്ങളെക്കുറിച്ച് മോശമായതും തെറ്റായതുമായ വാര്‍ത്തകള്‍ നല്‍കി പ്രചരിക്കുന്ന പ്രവണത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറിവരുകയാണ്. അതില്‍ ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്.

നടന്‍ ബാലയും ഗായിക അമൃതാ സുരേഷും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പരസ്പര വിശ്വാസത്തില്‍ വന്ന ചില പാളിച്ചകള്‍ ആണ് വേര്‍പിരിയല്‍ തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇടയായതെന്നായിരുന്നു വാര്‍ത്ത.

ഈ വാർത്തകൾ തള്ളിക്കളഞ്ഞുകൊണ്ട് അമൃതയ്ക്ക് തന്നെ അവസാനം രംഗത്തെത്തേണ്ടി വന്നു. ഇത്തരം വ്യാജപ്രചരണങ്ങള്‍കണ്ട് രസിക്കുന്നവര്‍ക്ക് എന്ത് സംതൃപ്തിയാണ് ലഭിക്കുന്നത്. ദയവായി ഞങ്ങളെ വെറുതെ വിടൂ. അമൃത ഫേസ്ബുക്കില്‍ കുറിച്ചു.

ആരുടെയും കുടുംബംവെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക് ഇത് നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും അമൃത പറഞ്ഞു.