കാർത്തിയും നാഗാർജുനയും അഭിനയിക്കുന്ന ഊപിരി (തോഴ) എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഹൈദരാബാദിൽ എത്തിയപ്പോഴാണ് നടി കല്‍പന അന്തരിക്കുന്നത്. കൽപനയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൽപനയുടേതായി നാല് ഷോട്ടുകൾ കൂടി ബാക്കി നിൽക്കെയാണ് സിനിമാലോകത്തോട് താരം വിടപറയുന്നത്.
ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് 'ദല്ലിബോല' എന്ന തെലുങ്ക് ചിത്രത്തില്‍ ശാരദയുടെ പേരക്കുട്ടിയായി കല്‍പ്പന അഭിനയിച്ചിട്ടുണ്ട്. ഇത് കല്‍പ്പനയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണെങ്കിലും തമിഴില്‍ അഭിനയിച്ച 'സതി ലീലാവതി' രതി ലീലാവതിയായും 'ചിന്നവീട്' ചിന്ന ഇല്ലുവായും തെലുങ്കില്‍ റീമേക്ക് ചെയ്തിട്ടുണ്ട്.
പി.വി.പി. സിനിമയുടെ ബാനറില്‍ വംശി ബൈരിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന നാഗാര്‍ജ്ജുനയെ പരിചരിക്കാനെത്തുന്ന ഒരു ആയയുടെ റോളിലായിരുന്നു കല്‍പ്പന അഭിനയിച്ചത്.
ഹൈദരാബാദില്‍ കഴിഞ്ഞ ഏപ്രില്‍ നാലാം വാരത്തില്‍ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ച് ഒരാഴ്ചത്തെ ഷൂട്ടിംഗ് നടന്നിരുന്നു. നാഗാര്‍ജ്ജുന, തമന്ന, തമിഴ്‌നടന്‍ കാര്‍ത്തി എന്നിവര്‍ക്കൊപ്പം കല്‍പ്പനയും ഈ ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു.