തുരുപ്പുഗുലാൻ മുതൽ തോപ്പിൽജോപ്പൻ വരെ നാലു ചിത്രങ്ങളിൽ മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിച്ചു. അവസാനം പുറത്തിറങ്ങിയ തോപ്പിൽ ജോപ്പനും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ വിശേഷങ്ങളുമായി മമ്മൂട്ടി സ്പോട്ട് ലൈറ്റിൽ...
ജോണി ആന്റണി നല്ല ഹ്യൂമർസെൻസുള്ള ആളാണെന്ന് മമ്മൂട്ടി പറയുന്നു. ‘ദിലീപിന്റെ കൂടെ നടന്ന് ജോണി ചീത്തയായി പോയതാ.ഫുൾ ടൈം ഹ്യൂമറും രസകരമായ തമാശകളുമാണ് പറയുകയുളളൂ. പക്ഷേ സിനിമയിലെ ഹ്യൂമറും റിയല്‍ലൈഫിലെ തമാശയും തമ്മിൽ വ്യത്യാസമുണ്ട്. സിനിമയിൽ വലിയൊരു ജനക്കൂട്ടത്തിനെ ചിരിപ്പിക്കണം. അക്കാര്യത്തിൽ തരക്കേടില്ലാത്ത വൈദഗ്ധ്യം ഉള്ള ആളാണ് ജോണി. മമ്മൂട്ടി പറഞ്ഞു.
ഡാൻസും പാട്ടും ഹ്യൂമറും ഫൈറ്റും നിറഞ്ഞ സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ഡാൻസ് ആയിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. പോസ്റ്റലായാണ് ഡാൻസ് പഠിച്ചതുകൊണ്ട് ഭയങ്കര കോൺഫിഡൻസ് ആയിരുന്നുവെന്ന് തമാശരൂപത്തിൽ മമ്മൂട്ടി പറയുന്നു. തോപ്പില്‍ ജോപ്പനിലെ ചില്‍ ചിഞ്ചിലമായി എന്ന ഗാനരംഗത്തിലെ ഡാന്‍സിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പ്രതികരണം.
ആ ഗാനരംഗത്തില്‍ മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്യാന്‍ അറിയാത്തത് കൊണ്ട് അത് തമാശയായി ചിത്രീകരിച്ചതാണോ അതോ ഡാന്‍സ് ചെയ്യാന്‍ കൂടെയുള്ളര്‍ സമ്മതിക്കാത്തതാണോ എന്ന ചോദ്യത്തിനു മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.
‘എന്റെ ഡാൻസിനെ പറ്റി എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. അവര്‍ക്ക് ഇല്ലാത്തതിന് ഞാന്‍ എന്ത് ചെയ്യാനാണ്’. മമ്മൂട്ടി പറഞ്ഞു. റേഡിയോ മാംഗോ സ്‌പോട് ലൈറ്റിലാണ് മമ്മൂട്ടിയുടെ പ്രതികരണം.