മമ്മൂട്ടി പിന്നെയും പൊലീസായി

നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകൻ നിധിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി എത്തി. ബംഗലൂരുവിലെ ബംഗാരപ്പെട്ടിലുള്ള സെറ്റിലേക്ക് ഇന്നലെ രാവിലെയാണ് അദ്ദേഹം എത്തിയത്.

തുടർച്ചയായി പങ്കെടുത്ത പരിപാടികളുടെ തിരക്കിലും ക്ഷീണത്തിലും പനി പിടിച്ച മമ്മൂട്ടി ആശുപത്രിയിൽ പോയി ചെക്അപ് നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകള്‍ക്കകം മമ്മൂട്ടി ആശുപത്രിയിലെന്നും മറ്റും തെറ്റായ രീതിയിലുള്ള രീതിയുള്ള പോസ്റ്ററുകളും ‌‌ സോഷ്യല്‍ മീഡിയയില്‍ പരന്നു. സത്യത്തിൽ മമ്മൂട്ടിക്കൊരു കുഴപ്പവും ഇല്ലായിരുന്നു.

തലവേദനയും പനിയും കാരണമാണ് മമ്മൂട്ടിയെ അന്ധേരി സെവന്‍സ് ഹില്‍സ് ആശുപത്രിയിലാണ് ചെക്അപ് നടത്തിയത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അന്ന് തന്നെ മുംബൈയില്‍ നിന്ന് ബംഗലൂരുവിലെത്തി. ബംഗലൂരുവിലെ മതര്‍ഹുഡ് ആശുപത്രിയില്‍ വച്ചും പരിശോധന നടത്തി ഒരുകുഴപ്പവമില്ലെന്ന് ഉറപ്പുവരുത്തി.

ഇപ്പോഴിതാ താരം വീണ്ടും ആവേശത്തോടെ തന്നെ തിരിച്ചെത്തിയിരിക്കുന്നു. നിധിന്റെ ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ശരത്കുമാറിന്റെ മകളും തെന്നിന്ത്യൻ നടിയുമായ വരലക്ഷ്മിയാണ് സിനിമിയിൽ നായിക.

ചിത്രത്തിലെ മറ്റു താരങ്ങളും അണിയപ്രവർത്തകരും മമ്മൂട്ടിയ്ക്ക് ഉജ്വലസ്വീകരണമാണ് ഒരുക്കിയിരുന്നത്. തുടർന്ന് ബംഗാരപ്പെട്ടിലെ അനാഥാലയമായ ജോയ് ഹോമിലെ കുട്ടികൾക്ക് മലയാളത്തിന്റെ പ്രിയതാരം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.