പ്രേമം സിനിമയുടെ വ്യാജന്‍ ചോര്‍ന്ന സംഭവത്തില്‍ അറസ്റ്റ് ഉടനെന്ന് എസ്.പി പ്രതീഷ് കുമാര്‍. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഫൊറന്‍സിക് റിസല്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും എസ്.പി പറഞ്ഞു.
നേരത്തെ പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരിൽ നിന്നെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ കൈയിലെ ഹാർഡ് ഡിസ്കിൽ നിന്നാണ് സിനിമ ചോർന്നത്. ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സെൻസർ ബോർഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളിൽ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന. പ്രേമം ചോർന്ന വഴി കൃത്യമായി കണ്ടെത്തിയെന്നാണ് ആന്റി പൈറസി സെൽ വ്യക്തമാക്കുന്നത്. എന്നാൽ ഇവർ ആരൊക്കെയാണെന്നും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.