ഓര്‍മയിലെ ഓണക്കഥകളുമായി സായ്പല്ലവി. സ്കൂൾ കാലത്താണ് താൻ ശരിക്കും ഓണം ആഘോഷിച്ചിട്ടുള്ളത്. പിന്നെ ആദ്യമായി ഓണം ആഘോഷിക്കുന്നത് പ്രേമത്തിന്‍റെ സെറ്റില്‍വച്ചാണ്. ചായ കുടിച്ചതുള്‍പ്പെടെ പലതും ആദ്യമായി ചെയ്തതും പ്രേമത്തിന് വേണ്ടിയാണ്. മുഖക്കുരുവും വേറിട്ട ശബ്ദവും ഉണ്ടാക്കിയ അപകര്‍ഷതാബോധത്തെ ഇല്ലാതാക്കിയത് പ്രേമം നൽകിയ ആത്മ വിശ്വാസമാണ്.
നീണ്ട ഇടതൂര്‍ന്ന മുടിയില്‍ അഞ്ചുവര്‍ഷമായി ചീപ്പ് ഉപയോഗിച്ചിട്ടെന്നും വിരലുകള്‍ കൊണ്ട് കോതിയൊതുക്കുകയാണ് പതിവെന്ന രഹസ്യവും പല്ലവി പങ്കുവച്ചു. ജോര്‍ജിയയിലെ കാലാവസ്ഥയില്‍ നീണ്ട മുടി പരിപാലിക്കാന്‍ ചെയ്ത് തുടങ്ങിയത് പിന്നെ ശീലമാകുകയായിരുന്നു. മനോരമ ന്യൂസിനു വേണ്ടി ദീപ കേലാട്ടുമായാണ് സായി പല്ലവി ഓണം ഓർമകൾ പങ്കുവച്ചത്.