ടിപിയുടെ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്

ടി.പി ചന്ദ്രശേഖരന്‍റെ ജീവിതം പ്രമേയമാക്കുന്ന ടിപി 51 എന്ന സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്. നാളെ റിലീസിങ് നടക്കാനിരിക്കെ മുപ്പതോളം തിയറ്ററുകള്‍ പിന്മാറി. സംസ്ഥാനസര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് തിയറ്ററുകളില്‍ മാത്രമാകും സിനിമ റിലീസിെനത്തുക.

കേരളത്തില്‍ നിന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തയ്യാറാകാത്തതിനാല്‍ റിവൈസിങ് കമ്മിറ്റി മുമ്പാകെ സിനിമ പ്രദര്‍ശിപ്പിച്ചാണ് അനുമതി തേടിയത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്.