മലയാളികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് വടക്കുനോക്കി യന്ത്രം. തളത്തിൽ ദിനേശന്റെ തമാശകളും നർമരംഗങ്ങളും ഡയലോഗുകള്‍ പലതും ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാറുണ്ട്.
ചിത്രത്തില്‍ നിരവധി ഡയലോഗുകള്‍ ഇന്നും മലയാളിയുടെ ഇഷ്ട ഡയലോഗ് ഏതെന്നു ചോദിച്ചാൽ ഈ രംഗമാകും പറയുക. ഭാര്യ ശോഭയെ ചിരിപ്പിയ്ക്കാന്‍ തളത്തില്‍ ദിനേശന്‍ ഒരു കഥ പറയുന്നുണ്ട്. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥ. ആ കഥ പിറന്നതെങ്ങനെയാണെന്ന് ശ്രീനിവാസന്‍ പറയുന്നു...
'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍ എന്തുണ്ട് കഴിക്കാന്‍. കടയുടമ, കട്ടിങ്ങും ഷേവിങും. അപ്പോള്‍ വൃദ്ധന്‍, രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ..ഹ.ഹ.ഹ..' ഈ ഡയലോഗ് ശ്രീനിവാസന്റെ സൃഷ്ടിയല്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനിവാസന്‍ ആ കഥയുടെ ചുരുളഴിച്ചു. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ആ തമാശ തനിക്ക് ലഭിച്ചത് നടന്‍ മുകേഷിൽ നിന്നാണെന്ന് ശ്രീനിവാസന്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ മുകേഷിനെ സാക്ഷിയാക്കിയാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.