തെലുങ്ക് സിനിമയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാക്രമണങ്ങളെക്കുറിച്ച് നടി ശ്രീറെഡ്ഡി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമയിലെ പ്രമുഖരുടെ നേര്‍ക്കായിരുന്നു ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചത്.
ശ്രീറെഡ്ഡിയെ പിന്തുണച്ചു എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അപൂര്‍വ, സുനിത റെഡ്ഡി, ഹേമ തുടങ്ങിയ നടിമാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ തയാറായി.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ ശ്രീറെഡ്ഡിയുടെ വിഷയം തന്നെയാണ് ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ സാമൂഹ്യ പ്രവര്‍ത്തകയായ സന്ധ്യയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമാ മേഖലയെ ഞെട്ടിച്ചു.
നടി ജീവിത, തന്റെ ഭര്‍ത്താവിന്റെ സെക്‌സ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. കോളജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവിത ചൂഷണം ചെയ്യുകയുമാണ് ഭാര്യ ജീവിത രാജശേഖര്‍ എന്നാണ് ആരോപണം. ഇതിന് പുറമെ അമീര്‍പേട്ട് എന്ന ഭാഗത്തെ തൊഴിലാളികളായ ചെറുപ്പക്കാരികളെ ഭീഷണിപ്പെടുത്തിയും നടി തന്റെ ആവശ്യം നിറവേറ്റുന്നുണ്ടെന്ന് സന്ധ്യ പറഞ്ഞു. പ്രമുഖ നടന്‍ ഡോ. രാജശേഖർ ആണ് ജീവിതയുടെ ഭർത്താവ്.
എന്നാല്‍ തെളിവുകളില്ലാതെയാണ് തനിക്കും ഭര്‍ത്താവിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ജീവിത പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയ ചാനലിനെതിരെയും സന്ധ്യയ്‌ക്കെതിരെയും പൊലീസില്‍ പരാതി നല്‍കുമെന്ന് ജീവിത പറഞ്ഞു. കൂടാതെ ശ്രീ റെഡ്ഡിയുടെ സ്വകാര്യ വിഡിയോയും ജീവിത പത്രസമ്മേളനത്തില്‍ ജീവിത പുറത്തു വിട്ടു. താന്‍ 24 മണിക്കൂറും സെക്‌സി മൂഡിലായിരിക്കുമെന്നാണ് ശ്രീ റെഡ്ഡി വിഡിയോയില് പറയുന്നത്. ഇങ്ങനെ പറയുന്ന വ്യക്തിയെ ആരാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നും ജീവിത ചോദിക്കുന്നു.
‘തെലുങ്ക് സിനിമ ശ്രീ റെഡ്ഡിക്ക് എഴുതികൊടുത്തില്ലെന്നുള്ളതാണോ അവളുടെ പ്രശ്‌നം, ഇരുപത്തി നാലു മണിക്കൂറും താന്‍ സെക്‌സി മൂഡിലാണെന്ന തരത്തില്‍ സംസാരിച്ച് ഫോണ്‍ സെക്‌സ് ചെയ്യുന്ന ശ്രീ റെഡ്ഡിയുടെ വിഡിയോ ആണിത്. ശ്രീ റെഡ്ഡിയുടെ യഥാര്‍ത്ഥ മുഖം ഇതില്‍ കാണാം .ഈ വിഡിയോ കണ്ടിട്ട് തെലുങ്ക് സിനിമയിലെ ആരെങ്കിലും ശ്രീ റെഡ്ഡിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പറയാനുകുമോ?.’ ജീവിത ചോദിക്കുന്നു