കോടികൾ മുടക്കി വിജയിയുടെ പുലി

കത്തിയ്ക്ക് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം പുലിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. വിജയിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും പുലിയെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ചിത്രത്തിന്റ ഒരു പാട്ടിന് വേണ്ടി മാത്രം അഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇളയദളപതിയുടെ ഇൻട്രോ സോങ് ആണ് ഇതെന്നും കേൾക്കുന്നു.

എസ് കെ ടി കമ്പയിൻസിന്റെ ബാനറിൽ ഷിബു തമീൻസും പിടി ശെൽവകുമാറും ചേർന്നാണ് നിർമ്മാണം. തൊണ്ണൂറ് കോടിയോളം മുതൽമുടക്കിലാണ ചിത്രം. കേരളത്തിൽ മലയാറ്റൂർ , വാഗമൺ, കൊച്ചി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും പുലിയുടെ ചിത്രീകരണം നടന്നിരുന്നു. വിജയ് കത്തിക്ക് ശേഷം ഡബിൾ റോളിലെത്തുന്ന ചിത്രം കൂടിയാണ് പുലി. ശ്രുതി ഹാസനും ഹൻസികയും നായികമാരാകുന്ന ചിത്രത്തിൽ ശ്രീദേവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങൾ.