മോദി വാഴ്സിറ്റിയിൽ 5.26 കോടിയുടെ നികുതി വെട്ടിപ്പ്

ജയ്പുർ ∙ രാജസ്ഥാനിലെ മോദി സർവകലാശാല 5.26 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തി. 2004 ൽ ആർ.പി. മോദി (രാജേന്ദ്ര പ്രസാദ് മോദി) എന്ന വ്യവസായി സ്ഥാപിച്ചതാണ് സിക്കർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ സർവകലാശാല.

ചരക്കു സേവന നികുതി (ജിഎസ്ടി) വെട്ടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. ജിഎസ്ടി ബാധകമായ ഹോസ്റ്റൽ ഭക്ഷണത്തിന്റെ തുക ഹോസ്റ്റൽ ഫീസിന്റെ കൂടെ വാങ്ങിയാണ് നികുതി വെട്ടിപ്പു നടത്തിയത്.