രക്തദാനം വഴി ‌ എച്ച്ഐവി; തമിഴ്നാട്ടിൽ മൂന്നാം പരാതി

ചെന്നൈ∙ ആശുപത്രിയിൽ നിന്നു രക്തം സ്വീകരിച്ചതിലൂടെ എയ്ഡ്സ് ബാധിതയായെന്ന പരാതിയുമായി ശിവകാശി സ്വദേശിനിയും (22) രംഗത്ത്. സാത്തൂർ സർക്കാർ ആശുപത്രിയിൽ രക്തദാനത്തിലൂടെ ഗർഭിണിക്ക് എച്ച്ഐവി ബാധിച്ചതിനു പിന്നാലെ കിൽപോക് മെഡിക്കൽ കോളജിനെതിരെ മറ്റൊരു യുവതി സമാന പരാതി ഉന്നയിച്ചിരുന്നു.

ആറുവർഷം മുൻപു ശിവകാശി മാനാമധുരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു രക്തം സ്വീകരിച്ചതിനു പിന്നാലെ എച്ച്ഐവി ബാധിച്ചെന്നും പിന്നീട് എയ്ഡ്സ് രോഗിയായെന്നുമാണ് ഇരുപത്തിരണ്ടുകാരി പറയുന്നത്. മാനഹാനി ഭയന്നാണ് ഇതുവരെ പുറത്തു പറയാതിരുന്നത്. കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. 

ആശുപത്രിക്കു മുന്നിൽ യുവതിയും ബന്ധുക്കളും ധർണ നടത്തി. എന്നാൽ, വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.