മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ ഒരേ ദിവസം പ്രഖ്യാപിച്ച രണ്ട് മാധ്യമപുരസ്കാരങ്ങളുടെ നിറവിൽ. മികച്ച മുഖപ്രസംഗത്തിനാണ് ഈ രണ്ടു പുരസ്കാരങ്ങളും. കേരള മീഡിയ അക്കാദമിയുടെ വി.കരുണാകരൻ നമ്പ്യാർ അവാർഡും ...

മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ ഒരേ ദിവസം പ്രഖ്യാപിച്ച രണ്ട് മാധ്യമപുരസ്കാരങ്ങളുടെ നിറവിൽ. മികച്ച മുഖപ്രസംഗത്തിനാണ് ഈ രണ്ടു പുരസ്കാരങ്ങളും. കേരള മീഡിയ അക്കാദമിയുടെ വി.കരുണാകരൻ നമ്പ്യാർ അവാർഡും ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ ഒരേ ദിവസം പ്രഖ്യാപിച്ച രണ്ട് മാധ്യമപുരസ്കാരങ്ങളുടെ നിറവിൽ. മികച്ച മുഖപ്രസംഗത്തിനാണ് ഈ രണ്ടു പുരസ്കാരങ്ങളും. കേരള മീഡിയ അക്കാദമിയുടെ വി.കരുണാകരൻ നമ്പ്യാർ അവാർഡും ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി/കണ്ണൂർ ∙ മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ ഒരേ ദിവസം പ്രഖ്യാപിച്ച രണ്ട് മാധ്യമപുരസ്കാരങ്ങളുടെ നിറവിൽ. മികച്ച മുഖപ്രസംഗത്തിനാണ് ഈ രണ്ടു പുരസ്കാരങ്ങളും. കേരള മീഡിയ അക്കാദമിയുടെ വി.കരുണാകരൻ നമ്പ്യാർ അവാർഡും (25,000 രൂപ) കണ്ണൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ പാമ്പൻ മാധവൻ സ്മാരക പത്രപ്രവർത്തക പുരസ്കാരവുമാണ് ഹരികൃഷ്ണന് ലഭിച്ചത്.

2019 ഏപ്രിൽ 25 ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ബിൽക്കീസ് ബാനു: ഒരു യുദ്ധവിജയം’ എന്ന മുഖ്യപ്രസംഗത്തിനാണ് കേരള മീഡിയ അക്കാദമിയുടെ പുരസ്കാരം. 2019 ഏപ്രിൽ 6ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ഉയർന്നുകേൾക്കട്ടെ ഭിന്നസ്വരങ്ങൾ’ എന്ന മുഖപ്രസംഗത്തിനാണ് പാമ്പൻ മാധവൻ സ്മാരക പുരസ്കാരം. ജനാധിപത്യ ഭൂമികയിൽ ബഹുസ്വരതയുടെ അനിവാര്യതയും പ്രസക്തിയും അടിവരയിടുന്നതാണ് ഈ മുഖപ്രസംഗമെന്നു പാമ്പൻ മാധവൻ സ്മാരക പുരസ്കാര ജൂറി വിലയിരുത്തി.

ADVERTISEMENT

റിപ്പോർട്ടിങ്ങിനും (1998) മുഖപ്രസംഗത്തിനുമായി ( 2014) രണ്ടു തവണ കേരള മീഡിയ അക്കാദമി അവാർഡും മികച്ച മുഖപ്രസംഗത്തിനു ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ്മാരകം ഏർപ്പെടുത്തിയ അവാർഡും ഹരികൃഷ്ണനു മുൻപ് ലഭിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും(കുട്ടിസ്രാങ്ക്) നേടി.

English Summary: Two awards for the best editorial bagged by Malayala Manorama Leader Writer K Harikrishnan