തകർന്നു പോയി ആ ഡയാനപ്പുത്രൻ

ലണ്ടൻ∙ അമ്മ ഡയാനയുടെ അപകടമരണത്തോടെ താൻ മാനസികമായി തകർന്നെന്നും ചികിൽസ തേടാൻ വരെ നിർബന്ധിതനായെന്നും ഹാരി രാജകുമാരൻ.

സമ്മർദം താങ്ങാൻ വയ്യാതെ രാജകീയ ചടങ്ങുകളിൽ പോലും അറിയാതെ എന്തങ്കിലും ചെയ്തു പോകുമെന്ന ഘട്ടം വന്നപ്പോഴാണു കൗൺസലറെ കണ്ടത്. ‘ടെലഗ്രാഫ് ടുഡേ’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ മനസു തുറന്നത്. 

‘അമ്മയെ കുറിച്ച് ഓർക്കാതിരിക്കുക എന്നതായിരുന്നു ഞാൻ ചെയ്തത്. എന്നാൽ പല ഭാഗത്തു നിന്നുള്ള കെട്ടുകഥകളും വിവാദങ്ങളും കാര്യം വഷളാക്കി. വ്യക്തിജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ബാധിച്ചു.

ചികിൽസകന്റെ നിർദേശപ്രകാര ബോക്സിങ് പരിശീലിച്ചും മറ്റുമാണ് മനസിന്റെ ആരോഗ്യം വീണ്ടെടുത്തത്– ഹാരി പറഞ്ഞു.  മാനസികപ്രശ്നം നേരിടുന്നവർ അതു മറച്ചു വയ്ക്കാതെ ചികിൽസ തേടാൻ തയാറാകണമെന്ന സന്ദേശം നൽകാനാണു താനിത് തുറന്നു പറയുന്നതെന്നും ഹാരി വ്യക്തമാക്കി.