എബോള വാക്സിൻ പരീക്ഷണം മനുഷ്യരിലും വിജയം

ലണ്ടൻ ∙ എബോള രോഗം തടയുന്നതിനായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചു. ഏറ്റവും മാരകമായ എബോള രോഗബാധ 2016ൽ ആയിരുന്നു. 28,600 പേരെ രോഗം ബാധിച്ചതിൽ 11,300 പേർ മരണത്തിനു കീഴടങ്ങി. തുടർന്നു ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വാക്സിൻ വികസിപ്പിക്കുന്നതിനായി നടന്ന ഊർജിതശ്രമമാണു വിജയം കാണുന്നത്. കുട്ടികളിലും മുതിർന്നവരിലും പലവട്ടം പരീക്ഷണം നടത്തി വാക്സിന്റെ ഡോസ് നിർണയിക്കും. വാക്സിൻ വികസിപ്പിച്ച സംഘത്തിൽ ലണ്ടനിലെ സെന്റ് ജോർജ് സർവകലാശാലയിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ സഞ്ജീവ് കൃഷ്ണയുമുണ്ട്.