സുഡാനിൽ മാനഭംഗം: 10 ദിവസത്തിനകം ഇരകൾ 125 പേർ

പ്രതീകാത്മക ചിത്രം

ജുബ (സുഡാൻ) ∙ ആഭ്യന്തര യുദ്ധം നടക്കുന്ന ദക്ഷിണ സുഡാനിൽ 10 ദിവസത്തിനുള്ളിൽ 125 പേർ മാനഭംഗത്തിനിരയായി. 10 വയസ്സുള്ള പെൺകുട്ടികൾ മുതൽ ഗർഭിണികൾ വരെ പീഡനത്തിന് ഇരകളായി. സൈനിക വേഷത്തിലും അല്ലാതെയും എത്തിയാണ് അതിക്രമം. ചികിത്സാ സഹായം നൽകുന്ന ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എന്ന സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഘടനയുടെ ക്ലിനിക്കിൽ തന്നെ 10 മാസത്തിനുള്ളിൽ 104 പേർ ചികിത്സയ്ക്കെത്തി. സെപ്റ്റംബറിൽ സമാധാന കരാർ ഉണ്ടായെങ്കിലും അക്രമം തുടരുകയാണ്.