Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനുഷി ചില്ലറിലല്ല ഈ സുന്ദരിയിലേക്കാണ് ലോകത്തിന്റെ കണ്ണ്!

megan-markle-prince-harry

ലോകത്തിന്റെ മുഴുവൻ ആദരം ഏറ്റുവാങ്ങി ലോകസുന്ദരിയായി മാനുഷി ചില്ലർ എന്ന ഹരിയാനക്കാരി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശം തെല്ലും കെട്ടടങ്ങിയിട്ടില്ല. ലോകം ഇന്നും മാനുഷിയെന്ന ആ സുന്ദരിയുടെ വിശേഷങ്ങൾ ഗൂഗിൾ ചെയ്യുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ലോകം കൗതുകത്തോടെ വീക്ഷിക്കുന്നത്, അറിയാൻ ആഗ്രഹിക്കുന്നത് മറ്റൊരു സുന്ദരിയുടെ വിശേഷമാണ്. ഹാരി രാജകുമാരന്റെ മനസ്സിൽ ഇടം നേടിയ മേഗൻ മാർക്കിൾ എന്ന രാജസുന്ദരിയുടെ വിശേഷങ്ങൾ അറിയുന്നതിനായി കാത്തിരിക്കുകയാണ് ഹാരിയുടെ ആരാധകർ . 

അമേരിക്കൻ നടിയായ മേഗൻ ജനങ്ങൾക്ക് സുപരിചിതയാണ് എങ്കിലും, രാജകുടുംബത്തിന്റെ ഭാഗമാകുമ്പോൾ മേഗനെ ജനങ്ങൾ സ്വീകരിക്കുക ആ തലത്തിൽ ആയിരിക്കും. ഹാരി രാജകുമാരൻ അണിയിച്ച വജ്ര മോതിരവുമായി മേഗൻ മാർക്കിൾ വന്നു കയറിയത് ആരാധകരുടെ മനസ്സിലേക്കാണ്. ഡയാന രാജകുമാരിയോടുള്ള സ്നേഹത്തിന്റെ ഒരു ഭാഗം മകൻ ഹാരിക്കും ഹാരി കണ്ടെത്തിയ സുന്ദരിക്കുമായി മാറ്റി വച്ചിരിക്കുകയാണ് ബ്രിട്ടിഷ് ജനത. മേഗൻ എന്ന ഈ ആറടി പൊക്കക്കാരി ആദ്യം കയറിപ്പറ്റിയത് ഹാരിയുടെ ഹൃദയത്തിൽ ആണെങ്കിലും മേഗന്റെ വ്യത്യസ്തമായ ലുക്കും സൗന്ദര്യവും അവർക്ക് ആരാധകരെ സമ്മാനിച്ചിരിക്കുകയാണ്. 

megan-markle

മേഗനെ ആദ്യമായി കണ്ടപ്പോൾ തന്നെ തന്റെ ജീവിതത്തിലെ പെൺകുട്ടിയാണെന്ന് മനസിലായി എന്ന ഹാരി രാജകുമാരന്റെ വാക്കുകളാണ്, ഈ സുന്ദരിക്ക് ചുറ്റും പാപ്പരാസിക്കണ്ണുകളെ നിരത്തിയത്. മേഗന്റെ രണ്ടാം വിവാഹമാണ് ഹാരിയുമായി നടക്കുന്നത്. മേഗനെ ആദ്യമായി കണ്ട മാത്രയിൽ തന്നെ തന്നിൽ പ്രണയം മൊട്ടിട്ടുവെന്ന ഹാരിയുടെ തുറന്നു പറച്ചിൽ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 

സിനിമ നടി എന്ന ലേബലിൽ നിന്നും രാജകുടുംബത്തിലേക്കുള്ള മാറ്റം, മേഗൻ എങ്ങനെ ഉൾക്കൊള്ളും എന്നതാണ് ജങ്ങൾക്കിടയിലെ പ്രധാന ചർച്ച. സിനിമാ സ്റ്റൈലിൽ, ഹാരി രാജകുമാരൻ നടത്തിയ വിവാഹ പ്രഖ്യാപനം, ഹാരിക്ക് മേഗനോടുള്ള പ്രണയത്തിന്റെ ആഴം മനസിലാക്കുന്ന ഒന്നായിരുന്നു. നീളൻ മുടിയും വെള്ളാരം കണ്ണുകളുമുള്ള മേഗനെ ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. 

ഇനി അടുത്ത വർഷം നടക്കുന്ന വിവാഹ മാമാങ്കത്തിലേക്കാണ് ലോകം ഉറ്റു നോക്കുന്നത്. അതായത്, അടുത്ത ഒരു വർഷക്കാലത്തേക്ക് ജനങ്ങളുടെ മനസ്സിൽ ഈ താരസുന്ദരി നിറഞ്ഞു നിൽക്കും എന്നർഥം.

Read more on Lifestyle Magazine