മരിച്ച് 72 വയസ്സിനുശേഷം ഹിറ്റ്‌ലറിനു പുത്രൻ പിറന്നു !

അഡോൾഫ് ഹിറ്റ്‌ലർ

അഡോൾഫ് ഹിറ്റ്‌ലറുടെ നേർപുത്രന് ജൻമം നൽകിയെന്ന അവകാശവാദവുമായി ജർമൻ ദമ്പതികൾ. നാസിസത്തെ അനുകൂലിക്കുന്ന, കടുത്ത ഹിറ്റ്‌ലർപക്ഷക്കാരായ ദമ്പതികളാണ് ഹിറ്റ്‌ലറിന്റെ ശുക്ലത്തിൽനിന്ന് ആൺകുഞ്ഞിനു ജന്മം നൽകിയതായി അവകാശപ്പെടുന്നത്. കുഞ്ഞിന് അഡോൾഫ് ബ്രംസ്റ്റീൻ എന്നു പേരുമിട്ടു. ഹെൽമട്ട് ബ്രംസ്റ്റീൻ, എൽമ ബ്രംസ്റ്റീൻ ദമ്പതികൾക്കാണ് ‘ഹിറ്റ്‌ലർ കുട്ടി’ പിറന്നത്. 28 വയസ്സാണ് എൽമയ്ക്ക്. നാസിസത്തിന്റെ ചിഹ്നങ്ങൾ വിൽക്കുന്ന ഓൺലൈൻ വിൽപ്പന സ്ഥാനപനത്തിൽനിന്നാണ് ഹിറ്റ്‌ലറുടെ ശുക്ലം കിട്ടിയതെന്നാണ് അവകാശപ്പെടുന്നത്.

അതേസമയം മ്യൂണിക് സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ ഡോ.ഹാൻസ് ഫുട്ടെൻഗർട്ട് ഈ അവകാശവാദത്തെ തള്ളി. 72 വർഷക്കാലം ഹിറ്റ്‌ലറുടെ ശുക്ലം കേടാകാതെ ഇരിക്കുക ആസാധ്യമാണെന്നും ദമ്പതികൾ ഇന്റർനെറ്റ് തട്ടിപ്പിന്റെ ഇരകളായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന് ഹിറ്റ്‌ലറുമായി രൂപത്തിലും സാദൃശ്യമില്ല. വേൾഡ് ന്യൂസ് ഡെയ്‌ലിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.