ബഹിരാകാശത്തു ചീറിപ്പായുന്ന ഛിന്നഗ്രഹങ്ങളെ വെടിവയ്ക്കാൻ ഒരു തോക്ക്. യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയുടെ ബുദ്ധിയിലാണു പുതിയ പ്രതിരോധതന്ത്രത്തിന്റെ വെടിപൊട്ടിയിരിക്കുന്നത്.
ഭൂമിയിൽ വന്നിടിച്ചു നാശനഷ്ടങ്ങളുണ്ടാക്കാൻ കെൽപ്പുള്ള ഛിന്നഗ്രഹം പോലെയുള്ള ബഹിരാകാശ വസ്തുക്കളെ വഴിതിരിച്ചുവിടാനുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഈ തോക്കും. ബ്രൂക്‌ലിനിലെ ഒരു കമ്പനിയുമായി കൈകോർത്താണു ബഹിരാകാശത്തോക്ക് നാസ വികസിപ്പിക്കുന്നത്.
വെടിയുതിർത്ത് ഛിന്നഗ്രഹത്തിന്റെ ഒരു വലിയഭാഗംതന്നെ അടർത്തി തെറിപ്പിക്കാനാണു പദ്ധതി. ഈ ഛിന്നഗ്രഹക്കഷണം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കിട്ടിയാൽ പേടകത്തിൽ ആളെയയച്ച് ആവശ്യംപോലെ സാംപിൾ ശേഖരിക്കാം.
ഛിന്നഗ്രഹമെന്ന ബഹിരാകാശ പാറയുടെ ശക്തിയും ഘനവും അളക്കാനും ഈ വെടി ഉപകരിക്കും. ഈ പരീക്ഷണഗവേഷണങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം മനുഷ്യന്റെ ചൊവ്വാ യാത്ര തന്നെ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.