‘നെഹ്റു’വിനെ തുള്ളലാക്കിയ ടീച്ചർ ഇവിടെയുണ്ട്

‘നിന്റെ അമ്മയ്ക്കിതെന്തു പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാൻ, ഇങ്ങനേയും ടീച്ചർമാരുണ്ടോ’. – സോഷ്യൽ മീഡിയയിലെ കുത്തുവാക്കുകളേക്കാൾ ഉഷ ടീച്ചറെ ഒരു പക്ഷേ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ആ വാക്കുകളായിരുന്നു. തന്റെ വൈറലായ ‘ശിശുദിന വിഡിയോ’ കണ്ട് ചിരിച്ചു മറിഞ്ഞവർ മകളോട് പറഞ്ഞതാണ് മേൽപ്പറഞ്ഞ ‘അരസികൻ കമന്റ്.’

‘എന്നെയെന്ത് വേണമെങ്കിലും പറഞ്ഞാട്ടേ... കളിയാക്കിക്കോട്ടെ. ഞാൻ ഞാനായിരിക്കുന്നിടത്തോളം കാലം, എന്റെ ജോലി അധ്യാപനമാണെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാൻ ഇങ്ങിനെയൊക്കെ തന്നെയായിരിക്കും. പക്ഷേ അതിന്റെ പേരിൽ എന്റെ മകൾ വേദനിച്ചു എന്നറിഞ്ഞപ്പോൾ തെല്ല് വിഷമം തോന്നി.’– ഉഷ ടീച്ചറുടെ ആമുഖം ആ വേദന പങ്കു വച്ചു കൊണ്ടായിരുന്നു.

എം.വി. ഉഷ എന്നു പറഞ്ഞാൽ ചിലപ്പോൾ ആരും മനസ്സിലാക്കണമെന്നില്ല. പക്ഷേ ശിശുദിനത്തിൽ നെഹ്റുവിനെക്കുറിച്ചുള്ള ‘ഓട്ടൻ തുള്ളൽ’ അവതരിപ്പിച്ച ടീച്ചർ എന്നു പറഞ്ഞാൽ എല്ലാവർക്കും മനസ്സിലായേക്കും. സൈബർ ലോകത്തിന്റെ കണ്ണും കാതും ഉടക്കിയ ആ വൈറൽ ടീച്ചറെ തേടി ഒരുപാട് കറങ്ങി. അസാധ്യ പെർഫോമൻസും അമ്പരപ്പിക്കുന്ന എനർജിയും കൊണ്ട് പിള്ളേരെ കൈയ്യിലെടുത്ത ആ ‘ശിശുദിന ടീച്ചറെ’ തേടിയുള്ള യാത്ര ഫുൾസ്റ്റോപ്പിട്ടത് തൃക്കരിപ്പൂർ സെന്റ് പോൾ ജിയുപിഎസിന്റെ സ്റ്റാഫ് റൂമിൽ. അവിടെ സഹപ്രവർത്തകരുടെ അഭിനന്ദനപ്പെരുമഴയുടെ കുളിരേറ്റിരിക്കുകയാണ് നമ്മുടെ കഥാനായിക. അവിടെ പ്രീ പ്രൈമറി അധ്യാപികയാണ് കക്ഷി.

‘ആള് ചില്ലറക്കാരിയല്ല കേട്ടോ...സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാറാണ്.–സഹ അധ്യാപികയുടെ കമന്റിന് നിഷ്ക്കളങ്കമായ പുഞ്ചിരി മാത്രം. 1000 വോൾട്ട് എനർജിയിൽ പാട്ടുപാടി നൃത്തം ചെയ്ത ടീച്ചറാണോ മുന്നിലിരിക്കുന്നതെന്ന് സംശയിച്ചു പോകും. ആ വൈറൽ പ്രകടനം പിറന്ന കഥയന്വേഷിച്ചപ്പോൾ, ‘വീണ്ടും വൈറലാക്കാനാണോ മാഷേ...’എന്ന് തമാശയോടെ മറു ചോദ്യം. ടീച്ചർക്ക് ദോഷം വരില്ലെന്നറിയിച്ചപ്പോൾ ആ ചിരിമായാതെ പറഞ്ഞു തുടങ്ങി. സിലബസിലില്ലാത്ത ആ ‘വൈറൽ ഓട്ടൻ തുള്ളൽ പ്രകടനത്തിന്റെ കഥ, വനിത ഓൺലൈനിനോട്.

പൂർണ രൂപം വായിക്കാം