ചണ്ഡിഗഡ്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും പ്രതിഷേധിച്ചപ്പോൾ പെൺകുട്ടിയുടെയും സഹോദരന്റെയും കരണത്തടിക്കുകയും ചെയ്ത യുവാവിനു രണ്ടു വർഷം തടവും 21,000 രൂപ പിഴയും അഡീഷണൽ ജില്ലാ കോടതി വിധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ പതിനേഴുകാരിയായ വിദ്യാർഥിനി കോളജിൽ നിന്നു മടങ്ങുമ്പോൾ പ്രതിയായ പങ്കജ് സിങ് (23) ശല്യപ്പെടുത്തിയെന്നാണു കേസ്. പ്രതിഷേധിച്ചപ്പോൾ വിദ്യാർഥിനിയുടെ കരണത്തടിച്ചു. സംഭവമറിഞ്ഞെത്തിയ സഹോദരനെയും മർദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പും ഉൾപ്പെടുത്തിയിരുന്നു.
Advertisement