തിരുവനന്തപുരം∙ ലോ അക്കാദമി ലോ കോളജിലെ 11 ഏക്കർ ഭൂമി തിരിച്ചുപിടിക്കണമെന്ന ഹർജി വിജിലൻസ് കോടതി ഇരുപത്തിയൊന്നിലേക്കു മാറ്റി. ഭൂമി സംബന്ധിച്ചു നിലവിൽ ഒരു അന്വേഷണവും നടത്തുന്നില്ലെന്നു കോടതിയെ വിജിലൻസ് അറിയിച്ചു.
തന്റെ ഹർജിയിൽ പറയുന്ന കാര്യങ്ങളെല്ലാം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നു ഹർജിക്കാരനായ പായിച്ചറ നവാസും പറഞ്ഞു.
ലോ അക്കാദമി ട്രസ്റ്റിനു സർക്കാർ നൽകിയ 12 ഏക്കറിൽ 11 ഏക്കർ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നുണ്ടെന്നും ഇതു തിരിച്ചുപിടിക്കണമെന്നുമാണു ഹർജിയിലെ ആവശ്യം.