മുഹമ്മദ് അസറുദ്ദീന്‍ ആയി ചുംബനവീരന്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ വെള്ളിത്തിരയിലെത്തിക്കാന്‍ ഇമ്രാന്‍ ഹാഷ്മി. അസറൂദ്ദീനായി ഇമ്രാന്‍ എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.

ഒരുപാട് ആളുകള്‍ക്ക് അദ്ദേഹം ഹീറോയും കുറച്ചുപേര്‍ക്ക് വില്ലനുമാണ്. മുപ്പതുവര്‍ഷം അദ്ദേഹം ജീവിതത്തില്‍ ദുരിതം അനുഭവിക്കേണ്ടി വന്നു. ആ ഹീറോയുടെ ജീവിതമാണ് ഇപ്പോള്‍ സിനിമയാകുന്നത്. ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

ക്രിക്കറ്റും വിഷയമാകുന്നുണ്ടെങ്കിലും താരത്തിന്റെ വ്യക്തി ജീവിതമാണ് ഏറ്റവും കൂടുതലായി പ്രതിപാദിക്കുകയെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. മറ്റേതൊരു താരത്തിനേക്കാളും രസകരമായതായിരുന്നു അസറുദ്ദീന്റെ ജീവിതമെന്ന് ഇമ്രാന്‍ പറഞ്ഞു. രണ്ടര മണിക്കൂറില്‍ അസറുദ്ദീന്റെ ജീവിതം വരച്ചുകാട്ടുക എന്നത് ദുഷ്‌കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.