ഇമ്രാൻ ഹാഷ്മിക്കെതിരെ പരാതിയുമായി രവി ശാസ്ത്രി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ അസ്ഹർ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ അസറുദ്ദീനായി വേഷമിടുന്നത്. ടോണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രാചി ദേശായിയും നർഗീസ് ഫക്രിയുമാണ് നായികമാർ.

എന്നാൽ സിനിമയിലൂടെ തന്നെ മോശമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻക്രിക്കറ്റ് താരം രവി ശാസ്ത്രി രംഗത്തെത്തി. രവി ശാസ്ത്രിയുടേതായി സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സ്ത്രീലംബണൻ ആയാണ് ചിത്രീകരിക്കുന്നത്. മാത്രമല്ല സ്വന്തം ഭാര്യയെ ചതിക്കുന്നതും പരസ്ത്രീ ബന്ധം കൊണ്ടുനടക്കുന്നതുമായ രംഗങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെ ക്രിക്കറ്റ് അസോസിയേഷന് പരാതി നൽകിയിരിക്കുകയാണ് രവി ശാസ്ത്രി. നടനും സിനിമയുടെ സംവിധായകനുമെതിരെയാണ് അദ്ദേഹം പരാതി നൽകിയത്.

അസ്ഹര്‍ അരങ്ങേറ്റം കുറിച്ച 1984ലെ ടെസ്റ്റ് മത്സരം മുതല്‍ അവസാനം കളിച്ച 2000ത്തിലെ ഏകദിനം വരെയുള്ള കാലഘട്ടങ്ങള്‍ സിനിമയിലൂടെ വന്ന് പോകുന്നുണ്ട്. ക്രിക്കറ്റും വിഷയമാകുന്നുണ്ടെങ്കിലും താരത്തിന്റെ വ്യക്തി ജീവിതമാണ് കൂടുതലായും പ്രതിപാദിക്കുന്നത്.