ഏഴു വർഷം മുൻപ് ഷൂട്ടിങ്ങിനിടെ തന്നെ കൂറ്റൻ കടൽസ്രാവ് വിഴുങ്ങാൻ വന്നുവെന്ന് പ്രമുഖ ഹോളിവുഡ് താരവും ടൈറ്റാനിക്ഹീറോയുമായ ലിയണാർഡോ ഡികാപ്രിയോയുടെ വെളിപ്പെടുത്തൽ. ആഫ്രിക്കയിലെ ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിൽ വജ്രഖനിയിൽ മാഫിയ ലോകം നടത്തുന്ന കൊള്ളകളുടെ കഥ പറയുന്ന ബ്ലഡ് ഡയമണ്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2006-ലാണു സംഭവം.
കടലിനടിയിലെ ഗുഹാമുഖത്ത് താനും വെളുത്ത സ്രാവും നേർക്കു നേർ വന്ന കഥ ഞെട്ടലോടെ ഡികാപ്രിയോ പങ്കുവച്ചത് ഒരു ടെലിവിഷൻ ഷോയിലാണ്.‘‘ഗുഹയുടെ മുക്കാൽഭാഗവും തിങ്ങിനിറഞ്ഞ് സ്രാവ് വാ പിളർന്നു നിന്നപ്പോൾ ഞാൻ പ്രാണരക്ഷാർഥം അടിയിലേക്ക് ഉൗളിയിട്ടു. രണ്ടു തവണ എന്നെ വിഴുങ്ങാൻ അവൻ ശ്രമിച്ചു -കാപ്രിയോവിവരിച്ചു.