സംവിധായകന് ചുട്ടമറുപടി കൊടുത്ത അനുഭവം സുരഭി പറയുന്നു

ഒരിക്കൽ ഒരു സംവിധായകൻ ഒരു ഫോട്ടോ കാണിച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ ചുട്ട മറുപടി കൊടുത്തകാര്യം സുരഭി പറയുന്നു. വാട്സാപ്പിൽ വന്ന ഒരു സ്ത്രീയുടെ ഫോട്ടോകാണിച്ച് സംവിധായകൻ ചോദിച്ചു, സുരഭീ, ഇതുപോലെയൊക്കെ ആകണ്ടേ എന്ന്, അത് അത്യാവശ്യം മോശമായ ചിത്രമായിരുന്നു. അൽപ വസ്ത്രധാരിണിയായ സ്ത്രീയായിരുന്നു ആ ചിത്രത്തിൽ. അയാൾ എന്തുദ്ദേശത്തിലാണ് അത് എന്നെ കാണിച്ചതെന്ന് എനിക്ക് മനസിലായില്ല, ഒരുപക്ഷേ, തമാശയ്ക്കായിരിക്കും. 

പക്ഷെ എനിക്കതു പിടിച്ചില്ല, എന്തെങ്കിലും നീരസം ആരോടെങ്കിലും തോന്നിയാൽ ഉടൻ മറുപടി കൊടുക്കുന്ന ആളാണ് ഞാൻ. ചിത്രം കാണിച്ച സംവിധായകനോട് ഞാൻ ചോദിച്ചു, നിങ്ങളുടെ മകൾക്ക് 18 വയസുകഴിഞ്ഞിേല്ല, അവൾക്ക് നല്ല ആരോഗ്യമുണ്ട്. അവൾ ഇൗ കുപ്പായമിട്ടാൽ എന്നേക്കാൾ ഭംഗിയുണ്ടാകും. അതുകാണുമ്പോൾ നിങ്ങൾക്ക് കൂടുതൽ സന്തോഷമാകും. ഇൗ മറുപടി കേട്ടതോടെ അയാൾ ഐസായിപ്പോയി. പെട്ടെന്ന് സ്ഥലം വിട്ടു. പിന്നീട് ഇതേക്കുറിച്ച് സെറ്റിൽ സംസാരമൊന്നുമുണ്ടായില്ല, സുരഭി മനോരമ ന്യൂസ് നേരെ ചൊവ്വേയിൽപറഞ്ഞു. 

സംസ്ഥാന പുരസ്കാരത്തില്‍ ജൂറി പുരസ്കാരത്തില്‍ ഒതുങ്ങിയതില്‍ പരാതിപ്പെടാന്‍ താന്‍ ആളല്ലെന്ന് നടി സുരഭി ലക്ഷ്മി. അങ്ങനെ പറയാനോ ചിന്തിക്കാനോ ഉള്ള വലിപ്പം തനിക്കില്ല. തന്നോട് സ്നേഹമുള്ള പലരും ഇത് മധുര പ്രതികാരമെന്നൊക്കെ പറയുന്നുണ്ട്. അത് അവര്‍ഇഷ്ടം കൊണ്ട് പറയുന്നതാണ്. ദേശീയ പുരസ്കാരത്തില്‍ ജൂറി പരാമര്‍ശം കിട്ടാനായി താന്‍ പ്രാര്‍ഥിച്ചിരുന്നുവെന്നും സുരഭി പറയുന്നു. സിനിമയില്‍ സ്ത്രീകളുടെ സ്ഥാനം, ഏറെ ജനപ്രിയത സമ്മാനിച്ച പാത്തു എന്ന കഥാപാത്രം സമ്മാനിച്ച ഗുണദോഷങ്ങള്‍, മിന്നാമിനുങ്ങിലെ കഥാപാത്രത്തിന് മാതൃകയാക്കിയ സ്ത്രീ, പരിധിവിടുന്ന സീരിയലുകള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ മനസ്സ്തുറക്കുന്നു സുരഭി നേരേ ചൊവ്വേയിൽ...