Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കടം തന്നവർ എന്നെ തേടിയെത്തുന്നു’; ചാർമിള

charmila-6

മലയാളത്തിന്റെ പുഞ്ചിരി നിറ‍ഞ്ഞ നായികയായിരുന്നു ചാർമിള. പിന്നീട് കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്നും മാറി നിന്നും. പിന്നീട് പല വാര്‍ത്തകളിലും ചാര്‍മിള തലക്കെട്ടായി. ചെറിയ വേഷങ്ങളില്‍ ഇടയ്ക്കിടെ മുഖം കാട്ടുകയും ചെയ്തു ഈ പ്രിയനായിക. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ തന്നെ വീണ്ടും സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നെന്ന് ചാർമിള പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ പിന്നെയും തുറന്നുപറഞ്ഞ് ചാര്‍മിള വാര്‍ത്തകളില്‍ തിരിച്ചെത്തുന്നു.

‘മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഒാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ അമ്പതോളം സിനിമകളിൽ നായികയായിരുന്നു. ഒരുപാട് പണം കയ്യിൽ കിട്ടി. എന്നാൽ വേണ്ട പോലെ സൂക്ഷിക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്.’– ചാർമിള ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഭ്രാന്തന്മാർക്കേ ഇങ്ങനെ ചെയ്യാനാകൂ: നടി ഗായത്രി അരുൺ

ചെറുപ്പകാലത്ത് അഭിനയത്തിലൂടെ ഒരുപാട് പണം കയ്യിൽ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തുവെന്നും വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയെന്നും ചാര്‍മിള പറയുന്നു. ‘ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടൻ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികർ സംഘം അത്യാവശ്യം പണം നൽകി സഹായിക്കാറുണ്ട്.’–ചാർമിള പറയുന്നു.

രാജേഷുമായുള്ള വിവാഹജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിരിഞ്ഞതിനു ശേഷം തനിക്കായിരുന്നു നഷ്ടങ്ങളെല്ലാം. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്ലാറ്റ് വില്‍ക്കേണ്ടിവന്നു. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

അമ്മ കിടപ്പിലാണ്. ഷൂട്ടിങിനായി പോകുമ്പോൾ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. ഇത്തരമൊരു സാഹചര്യത്തില്‍  തനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള പറയുന്നു.