ബാലൻ ഇപ്പോഴും ചമ്പക്കര മീൻ മാർക്കറ്റിലുണ്ട്; വിഡിയോ

എറണാകുളത്തെ പ്രധാന മൽസ്യ വ്യാപാര കേന്ദ്രമായ ചമ്പക്കര ചന്തയിലാണ് പുലർവേളയിലെ മോർണിങ് വാക്ക്. ചമ്പക്കരയിലെ മൽസ്യത്തൊഴിലാളിയിൽ നിന്ന് മലയാളികളെ വിസ്മയിപ്പിക്കുന്ന നടനായി വളർന്ന ഒരു സാധാരണക്കാരനൊപ്പം. അസാധാരണമായി സിനിമയിലെത്തിയ സാധാരണക്കാരനാണ് മണികണ്ഠൻ. കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി വളർന്ന മണികണ്ഠൻ.

ചമ്പക്കര മാർക്കറ്റിലെ മീൻ വെട്ടു പണി തനിക്കു ഏറെ ഊർജം നൽകിയിട്ടുണ്ടെന്നു താരം പറയുന്നു. ബാലൻ കഥാപാത്രം ഒരു റബ്ബർ പന്തു പോലെയാണ്. മീൻ  മാർക്കറ്റിലെ ഊർജമാണ് താൻ ബാലൻ എന്ന കഥാപാത്രത്തിലും ഉപയോഗിച്ചു. സിനിമയിൽ എന്നും ഉണ്ടാകുമെന്നു പറയാനാകില്ല. എന്നാൽ എന്നും എപ്പോഴും കയറി വരാവുന്ന ഈ മീൻ മാർക്കറ്റിൽ താനുണ്ടാകുമെന്നു മണികണ്ഠൻ പറയുന്നു.