Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിസി ഇനി മാവോയിസ്റ്റ്

lissy

ലിസി മാവോയിസ്റ്റാകുന്നു. ഓഗസ്റ്റ് 18ന് ലിസി മാവോയിസ്റ്റിന്‍റെ വേഷമണിയും. ലിസിയെ വീണ്ടും സ്ക്രീനില്‍ കാണാം. സിനിമയിലേക്കുള്ള മടക്കയാത്രയ്ക്ക് ലിസി തിരഞ്ഞെടുത്തിരിക്കുന്ന കഥാപാത്രം മാവോയിസ്റ്റിന്‍റേതാണ്. നീണ്ട ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവ്. തിലകരാജ് എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മിക്കുന്നതും തിലകരാജാണ്. വിപിന്‍ മോഹന്‍റെ ക്യാമറയിലൂടെയാണ് ലിസിയുടെ മടങ്ങിവരവ്. പ്രമുഖതാരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഈ ശബ്ദം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെങ്കിലും ഇതിന് മാറ്റമുണ്ടായേക്കാമെന്ന് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ഷാജി പട്ടിക്കര പറഞ്ഞു. എണ്‍പതുകളില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിറഞ്ഞുനിന്ന നായിക സംവിധായകന്‍ പ്രിയദര്‍ശനമായുള്ള വിവാഹത്തോടെയാണ് സിനിമ വിട്ടത്. ഈ ബന്ധം പോയവര്‍ഷം തകര്‍ന്നതോടെ ലിസിയുടെ സിനിമയിലേക്കുള്ള രണ്ടാംവരവ് സജീവചര്‍ച്ചയായി. കഥാപാത്രത്തിന്‍റെ പ്രത്യേകതകള്‍കൊണ്ടാണ് ലിസി മാവോയിസ്റ്റാകാന്‍ സമ്മതംമൂളിയത്. വിപിന്‍മോഹന്‍റെ നേതൃത്വത്തില്‍ സംവിധായകനും സംഘവും ലൊക്കേഷന്‍ തീരുമാനിക്കാനുള്ള യാത്രയിലാണ്. കണ്ണൂരാണ് ഒരു പ്രധാനലൊക്കേഷന്‍. മോഹന്‍ സിത്താരയുടേതാണ് സംഗീതം.