ഗൾഫിലേക്ക് ചരസ് കടത്താൻ ശ്രമിച്ച കേസിൽ പുതുമുഖ നടൻ അറസ്റ്റിൽ

ഗൾഫിലേക്ക് ചരസ് കടത്താൻ ശ്രമിച്ച കേസിൽ പുതുമുഖ നടൻ അറസ്റ്റിൽ. ജയസൂര്യ നായകനായി അഭിനയിച്ച ഇടി സിനിമയിലെ വില്ലൻ കാസർകോട് തളങ്കര സ്വദേശി ബാവ ഹബീബാണ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട രണ്ടു പേർക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.

തളങ്കരയിലെ അബ്ദുളൾ റസാഖ് സനാഫിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസിൽ പിടിയിലായ ബാവ ഹബീബിന് പുറമെ തളങ്കര സ്വദശികളായ അറഫാത്ത്, നിസാം എന്നിവർക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്്ച്ച അവധി കഴിഞ്ഞു മടങ്ങുകയായരുന്ന റസാഖിനെ കൈവശം പ്രതികളിൽ ഒരാളായ നിസാം ഒരു ജോഡി ഷർട്ടും പാന്റും ഏൽപിച്ചു. ദൂബൈയൽ ഉള്ള അറഫാത്തിന് നൽകണമെന്ന് പറഞ്ഞായിരുന്നു ഇത്.

എന്നാൽ പരിശോധനയിൽ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചരസ് കണ്ടെത്തി. തുടർന്ന് കാസർകോട് പൊലീസിൽ പരാതി നൽകുകുയായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹബീബാണ് ചരസ് കടത്തിന് പിന്നിലെ മുഖ്യ കണ്ണിയെന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.

റിലീസ് ആകാനിരിക്കുന്ന ജയസൂര്യയുടെ ഇടിയെന്ന സിനിമയിൽ വില്ലൻ വേഷം ചെയ്ത നടനാണ് ഹബീബ്. ഇയാൾ സ്ഥിരമായി മുംബൈയിൽ നിന്നും കേരളത്തിലേക്ക ചരസ് എത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്.