മൊയ്തിന്റെ പ്രേമം ലക്ഷത്തിലൊന്നെന്ന് ജോർ‌ജ്

ഈ അടുത്തിടെ പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ ആരാധനാകഥാപാത്രങ്ങളായിരുന്നു പ്രേമത്തിലെ ജോർജും എന്നു നിന്റെ മൊയ്തീനിലെ മൊയ്തീനും. ഈ രണ്ട് കഥാപാത്രങ്ങളെക്കുറിച്ച് എത്രയോ എഴുതിയിരിക്കുന്നു പറഞ്ഞിരിക്കുന്നു. എന്നിട്ടും ഇവർ രണ്ടും ഇപ്പോഴും ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നു.

നിവിൻ പോളിയുടെ കരിയറിലെ റോക്കറ്റ് കുതിപ്പിന് പ്രേമത്തിൽ ജോർജ് പ്രധാനകാരണക്കാരനായി. കറുത്ത ഷർട്ടും താടിയുംവെച്ച് അടിപൊളി ഗെറ്റപ്പിൽ എത്തിയ ജോർജിനെ യുവാക്കളും ഏറ്റെടുത്തതോടെ പ്രേമതരംഗമായി. കൊളേജുകളിലും മറ്റും ജോർജിനെ അനുകരിച്ച് എത്തുന്നവർ മാത്രം.

മൊയ്തീൻ നഷ്ടപ്രണയത്തിന്റെ പ്രതീകമായിരുന്നു. കാഞ്ചനമാലയും മൊയ്തീനും തമ്മിലുള്ള പ്രണയകഥ കണ്ണീരോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മാത്രമല്ല പൃഥ്വിരാജ് ഈ കഥാപാത്രത്തെ മികച്ചതാക്കുകയും ചെയ്തു.

മൊയ്തീനാണോ ജോര്‍ജിനാണോ ആരാധകർ കൂടുതലെന്ന് ചോദിച്ചാൽ അതൊരു കുഴപ്പിക്കുന്ന ചോദ്യമായിരിക്കും. എന്നാൽ ജോർജിന് മൊയ്തീനെപ്പറ്റി എന്താകും പറയാനുണ്ടാകുക? മൊയ്തീനെയും അദ്ദേഹത്തിന്റെ പ്രണയത്തെയും കുറിച്ച് സാക്ഷാൽ നിവിൻ പോളിയ്ക്ക് പറയാനുള്ളത് കേൾക്കാം...

‘പലരും പ്രേമിക്കുന്നതു ‘പ്രേമ’ത്തിലെ പോലെയാണ്. മൊയ്തീൻ ഒക്കെ ലക്ഷത്തിൽ ഒരാളിൽ സംഭവിക്കുന്നതല്ലേ. അങ്ങനെ അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ വേദന മനസ്സിലാകൂ. ഞാൻ അങ്ങനെയൊന്നും അനുഭവിച്ചിട്ടില്ല....നിവിൻ പറഞ്ഞു.