ബോക്സ്‌ഓഫീസില്‍ സൂപ്പര്‍ ഹിറ്റായ പികെ സിനിമയ്ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ച് കോടതി സിനിമയിലെ നായകനായ ആമിര്‍ഖാനും ചിത്രത്തിന്റെ സംവിധായകന്‍ രാജ്‌കുമാര്‍ ഹിരാനിക്കും നോട്ടിസ് അയച്ചു. ചിത്രം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്.
ഇന്‍ഡോറിലെ ജില്ലാ കോടതി അഡീഷണല്‍ സെഷന്‍ ജഡ്‌ജിയാണ് നോട്ടീസ് നല്‍കിയത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ അഭിജിത് ജോഷി, മധ്യപ്രദേശ് സര്‍ക്കാര്‍, സിബിഎഫ്‌സിയുടെ മുന്‍ ചെയര്‍മാന്‍ ലീലാ സാംസണ്‍ എന്നിവർക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
പികെയ്ക്കെതിരെ റിലീസിന് മുന്‍പും പരാതികള്‍ കോടതിയില്‍ എത്തിയിരുന്നു. പികെയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നഗ്നതയെ പ്രോത്സാഹിപ്പിക്കുന്നു എന്നു ചൂണ്ടികാണിച്ച് ഇതുനിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി കോടതിയിലെത്തിയിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്‌ടമല്ലെങ്കില്‍ സിനിമ കാണേണ്ടതില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.