ഇവൻ വെളുത്ത നിറമുള്ള പത്മശ്രീ മന്ദബുദ്ധി

മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ പ്രതാപ് പോത്തന്‍ രംഗത്ത്. പേരെടുത്ത് പറയാതെ രൂക്ഷമായ വിമര്‍ശനമാണ് ഈ നടനെതിരെ സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം -

പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്രകാരം...‘ഞാന്‍ ഒരു മിമിക്രി കലാകാരനോട് സംസാരിച്ചു. അയാള്‍ എന്റെ സഹോദരന്റെ കമ്പനിയുടെ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. എന്നാല്‍ ആ സഹോദരന്‍ മരിച്ചപ്പോള്‍ ഒന്നു വരാനോ ഒരു ആശ്വാസവാക്ക് പോലും പറയാനോ ഇൌ താരത്തെ കണ്ടില്ല. പിന്നീട് ഇപ്പറയുന്ന ആള്‍ വലിയ സ്റ്റാര്‍ ആയി. കുറെ പണമൊക്കെ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം സ്വയം ഒരു മര്‍ലിന്‍ ബ്രാന്‍ഡോ ആയെന്നു കരുതിക്കാണും.

പ്രായമായപ്പോള്‍ മിമിക്രി അല്ലാതെ തനിക്ക് പ്രയോജനമുള്ളതൊന്നും ചെയ്യാന്‍ കഴിയില്ലെമന്ന് മനസ്സിലായിട്ടാവും പുള്ളി ഒരു പത്മശ്രീ അങ്ങ് വാങ്ങി. ഒന്നും ചെയ്യാനാകാത്ത സംസ്കാര ശൂന്യനായ ഒരാള്‍ക്ക് ഇൌ ബഹുമതി ലഭിച്ചെന്നറിഞ്ഞ് എനിക്ക് ചിരി വരുന്നു. ഇതുവരെ ഒരു പുസ്തകം പോലും വായിക്കാത്ത ഇയാള്‍ വിചാരിച്ചിരിക്കുന്നത് താന്‍ ഒരു സൂപ്പര്‍ താരമാണെന്നാണ്. പക്ഷേ കേരളത്തില്‍ ആകെ രണ്ടു സൂപ്പര്‍ താരങ്ങളെയുള്ളൂ. അത് മോഹന്‍ലാലും മമ്മൂട്ടിയുമാണ്.

താന്‍ ജീവിക്കുന്ന തന്നെ വളര്‍ത്തിയ തമിഴ്നാട്ടിലെ സ്ത്രീകള്‍ കറുത്തവരും എരുമകളെ പോലെയാണെന്നും പറഞ്ഞയാളാണ് ഇയാള്‍. ഇയാള്‍ ഒരു ആര്യനും ബാക്കിയുള്ളവര്‍ കറുത്ത വര്‍ഗക്കാരാണെന്നുമുള്ള വര്‍ണവിവേചന മനോഭാവം ഇൌ നടനുണ്ട്. കറുപ്പിനും അഴകുണ്ടെടാ മന്ദബുദ്ധി. നിങ്ങളെ ഒരു മനുഷ്യനാക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും ഒന്നു വായിക്കൂ. വെളുത്തിരിക്കുന്നു എന്നു വച്ച് നല്ല മനുഷ്യനാവണമെന്നില്ല.