Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാ, മറക്കരുത് മണിരത്നത്തിന്റെ ദളപതിയെ

mammootty-rajnikanth രജനി, മമ്മൂട്ടി

കർണനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കുമ്പോൾ മണിരത്നത്തിന്റെ ദളപതിയെക്കുറിച്ച് ഓർക്കാതെ വയ്യ. ശരിക്കും കർണ്ണന്റെ ആത്മസംഘർഷങ്ങൾ പണക്കൊഴുപ്പിന്റെ പിൻബലമില്ലാതെ കാണിച്ചു തന്ന സിനിമയല്ലേ ദളപതി. പേരിൽപ്പോലുമുണ്ടല്ലോ സമാനതകൾ, ദളപതിയിലെ രജനിയുടെ കഥാപാത്രത്തിന്റെ പേര് സൂര്യയെന്നാണ്.

Dalapathi Movie Scenes | Mammootty Threatening Rajnikanth | Mani Ratnam | Ilayaraja

കർണന്റെ അനാഥത്വവും കുന്തിയുടെ മാതൃവ്യഥയുമൊക്കെ എത്ര മനോഹരമായിട്ടാണ് രജനികാന്തും ശ്രീവിദ്യയും അഭിനയിച്ചത്. ഞങ്ങളുടെ ദളപതിയെ കളഞ്ഞപ്പോൾ അമ്മ പൊതിഞ്ഞത് ഈ മഞ്ഞശേലയിലാണെന്ന് കേൾക്കുമ്പോൾ കണ്ണീർ അടക്കാനുള്ള ശ്രീവിദ്യയുടെ കഥാപാത്രം നടത്തുന്ന വിഫലശ്രമം കാണുമ്പോൾ ഇതിഹാസത്തിലെ കുന്തിയെ അല്ലേ ഓർമവരുന്നത്.

Mass Scene of the Century - Eh thodra Pakalam

മകന് അമ്മയെ തിരിച്ചറിഞ്ഞിട്ടും അമ്മ മകനെ തിരിച്ചറിയാതെയിരിക്കുന്ന അവസ്ഥ, അനാഥത്വം ചിന്നതായവൾ രാസാവേ എന്ന പാട്ടിലൂടെ എത്ര ഹൃദയസ്പർശിയായിട്ടാണ് കാണിച്ചു തന്നത്. കർണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു തലമായിരുന്നു ദളപതിയിലെ ദേവരാജനും സൂര്യയും തമ്മിലുള്ള സൗഹൃദം. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ അതിശക്തമായൊരു കഥാപാത്രമായിരുന്നു ദേവരാജൻ.

ഇഷ്ടപ്പെട്ടവളെ അരവിന്ദ്സ്വാമിയുടെ കളക്ടർ അനിയന് കഥാപാത്രം വിവാഹം കഴിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് ദ്രൗപദീസ്വയംവരത്തിൽ പങ്കെടുക്കാൻ അനുവാദമില്ലാതെ താലതാഴ്ത്തി നിൽക്കുന്ന കർണ്ണനെ തന്നയല്ലേ. ശരിക്കും മലയാളത്തിലെ കർണ്ണന്മാർ മത്സരിക്കേണ്ടത് മണിരത്നത്തിന്റെ ദളപതിയോടാണ്.

Rajini Mamoothi friendship scene

മമ്മൂട്ടിയുടെ പൃഥ്വിരാജിന്റെയും ഗാംഭീര്യമൊന്നുമില്ലെങ്കിലും രജനിയുടെ കർണ്ണനോളം വരുമോ ഈ രണ്ടു കർണന്മാരുമെന്ന് കാത്തിരുന്ന് കാണാം. ഒരു സിനിമയ്ക്ക് വേണ്ടത് പണക്കൊഴുപ്പല്ല, പ്രേക്ഷകന്റെ അന്തരാത്മാവിനെ തൊടാനുള്ള കഴിവാണ് വേണ്ടതെന്ന് ദളപതി ഓർമിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.