ഇതിഹാസ എന്ന വിജയചിത്രത്തിനു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷൻ–കോമഡി ത്രില്ലറാണ്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്റർ തന്നെ ആക്ഷനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ഉണ്ണി എത്തുക. ടൊവീനോ തോമസിന്റെ വില്ലൻ വേഷമാകും മറ്റൊരു ആകർഷണം. ആക്ഷന് പുറമെ പ്രണയത്തിനും നർമത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്നു. എല്‍ ജെ ഫിലിംസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ഗഡവാള്‍ ആണ് നായിക.
ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേത്. ഒരു കാർ മെക്കാനിക്ക് ആയാണ് സ്റ്റൈലിൽ ഉണ്ണി എത്തുന്നത്.
ടോം ഒരു കാര്‍ മെക്കാനിക്കാണ്. അച്ഛന്‍,അമ്മ,അനിയന്‍,എന്നിവരടങ്ങുന്ന സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. അനിയനായ ജെറിക്ക് ടോമിനേക്കാള്‍ പതിനഞ്ചു വയസ്സ് കുറവാണ്. അതുകൊണ്ടു തന്നെ ടോമും ജെറിയും തമ്മിലുള്ള കുസൃതികളാണ് ആ വീട്ടിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍. ഇതിനിടയിലാണ് ടോം ഒരു പ്രണയത്തില്‍ കുടുങ്ങുന്നത് ഈ പ്രണയത്തിന്ടെ നടുവിലേക്കാണ് അവരറിയാതെ അയാള്‍ വരുന്നത്, ‘എഡ്ഗര്‍’.
പഴയ കാറുകളെ വല്ലാതെ സ്നേഹിക്കുന്ന, ചെറുപ്പക്കാരനായ എഡ്ഗര്‍ ടോമിന്‍റെ വീട്ടിലും ജീവിതത്തിലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു തുടര്‍ന്നുണ്ടാവുന്ന രസകരവും ആവേശകരവുമായ മുഹൂര്‍ത്തങ്ങള്‍ ആക്ഷനും നര്‍മത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ടോം ആയി ഉണ്ണിമുകുന്ദനും എഡ്ഗര്‍ ആയി ടോവിനോ തോമസും ജെറി ആയി മാസ്റ്റെര്‍ ഇല്‍ഹാനും ആകുന്ന സ്റ്റൈല്‍ല്‍ കാമുകിയായെത്തുന്നത് പ്രിയങ്ക ഗഡവാള്‍ ആണ് ഇവരെ കൂടാതെ ഷൈന്‍ ടോം ചാക്കോ,ബാലു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു,പവിത്രന്‍ തുടങ്ങിയവരും താരനിരയിലുണ്ട്.
അനില്‍നാരായണന്‍, അരുണ്‍ ഡൊമിനിക് (ഇതിഹാസ ഫെയിം) എന്നിവര്‍ ചേര്‍ന്നു രചന നിര്‍വഹിച്ച സ്റ്റൈല്‍നു സിനോജ് പി അയ്യപ്പന്‍ (ഇതിഹാസ ഫെയിം) ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിര്‍മാണം രാജേഷ് അഗസ്റ്റിന്‍, സംഗീതം ജാസ്സി ഗിഫ്റ്റ്, പശ്ചാത്തലസംഗീതം രാഹുല്‍രാജ്, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.