Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യ ചതിച്ചിട്ടില്ല, സത്യം ഇങ്ങനെ?

arya-wedding-reality-show

തമിഴ് നടൻ ആര്യയുടെ വധുവിനെ കണ്ടെത്തുവാനുള്ള റിയാലിറ്റി ഷോ വലിയ വിവാങ്ങളോടും ഞെട്ടലോടും കൂടിയാണ് അവസാനിച്ചത്. ഫൈനലിൽ വന്ന ആരെയും വിവാഹം കഴിക്കാൻ പറ്റില്ലെന്ന നടന്റെ തീരുമാനം മത്സരാർത്ഥികളെ മാത്രമല്ല പ്രേക്ഷകരെയും വേദനിപ്പിച്ചു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാൻ പോകുന്നില്ലെന്നുമുള്ള വിമർശനം പരിപാടിയുടെ തുടക്കം മുതലെ ഉണ്ടായിരുന്നു.

എന്നാൽ പ്രണയവും വിവാഹവുമൊക്കെ തന്നെ സംബന്ധിച്ചടത്തോളും കുഴപ്പം പിടിച്ചതാണെന്നും അതിനാൽ ഒരു തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്നും തുടക്കത്തിലെ ആര്യ ഇതിന്റെ സംഘാടകരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഫൈനലിൽ വന്ന പെൺകുട്ടികളെ ആരെയെങ്കിലും ഇഷ്ടമായാൽ മാത്രം തീരുമാനമെടുത്താൽ മതിയെന്നും ഇല്ലെങ്കില്‍ വേണ്ടെന്നുവെയ്ക്കാമെന്നും കരാർ പ്രകാരം ഇവർ ആര്യയ്ക്ക് ഉറപ്പ് നൽകിയെന്നാണ് ഇപ്പോൾ വരുന്ന വാർത്ത.

ജീവിതപങ്കാളിയെ തേടി നടൻ ആദ്യമെത്തുന്നത് സമൂഹമാധ്യമത്തിലൂടെയാണ്. തന്റെ ഫെയ്സ്ബുക് പേജിൽ ലൈവ് വിഡിയോ വഴിയായിരുന്നു താരത്തിന്റെ വിവാഹ ആലോചന. അന്ന് ആര്യ പറഞ്ഞ വാക്കുകൾ–

"ഹായ് ഞാൻ ആര്യ. കഴിഞ്ഞ ആഴ്ച എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഞാൻ ജിമ്മിൽ സംസാരിച്ചത് എങ്ങിനെയോ ലീക്കായിരുന്നു. ഞാനറിയാതെ എന്റെ കൂട്ടുകാർ ഒപ്പിച്ച കുസൃതിയായിരുന്നു അത്. എന്നാൽ ആ വിഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണ്. ഞാൻ വിവാഹം കഴിക്കാനായി പെൺകുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും അവരുടെ ജീവിതപങ്കാളിയെ ജോലിസ്ഥലത്തു നിന്നോ, കൂട്ടുകാർ മുഖേനയോ, കുടുംബം മുഖേനയോ ഒക്കെ തേടിക്കൊണ്ടിരിക്കും. അല്ലെങ്കിൽ മാട്രിമോണിയൽ സൈറ്റിലൂടെ കണ്ടെത്തും. പക്ഷെ ഞാൻ അങ്ങനെയല്ല. ഇക്കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം ഡിമാന്റുകളോ കണ്ടീഷൻസോ ഒന്നുമില്ല. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടാൽ, ഞാനൊരു നല്ല ജീവിത പങ്കാളി ആയിരിക്കും എന്ന് തോന്നിയാൽ ദയവായി ഈ നമ്പറിൽ വിളിക്കുക. നമ്പർ : 73301-73301. ഞാൻ ഇത് വെറുമൊരു തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതെന്റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യമാണ്. ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക. നിങ്ങളുടെ ഫോൺകോളിനായി കാത്തിരിക്കുന്നു." ആര്യ പറഞ്ഞു.

ഇതിന് ശേഷമാണ് റിയാലിറ്റി ഷോയുമായി താരം എത്തിയത്. ലക്ഷക്കണക്കിന് വന്ന അപേക്ഷകളില്‍ നിന്നും 16 പേരെ മാത്രമാണ് മത്സരാര്‍ത്ഥികളായി തിരഞ്ഞെടുത്തിരുന്നത്. അതില്‍ ഏഴ് പേര്‍ മലയാളുകളുമായിരുന്നു. നടി സംഗീതയായിരുന്നു അവതാരകയായി എത്തിയിരുന്നത്. കടുത്ത മത്സരങ്ങളിലൂടെ മുന്നോട്ട് പോയിരുന്ന പരിപാടിയില്‍ സീതാലക്ഷ്മിയ്‌ക്കൊപ്പം അഗത, സൂസന്ന എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ അവശേഷിച്ചിരുന്നത്. ഇവരില്‍ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാവരെയും നിരാശരാക്കിയ തീരുമാനമായിരുന്നു ആര്യ സ്വീകരിച്ചത്.