തമിഴ് നടൻ പാർത്ഥിപനെതിരെ വ്യാജപ്രചരണം. വാട്ട്സാപ്പിലൂടെയായിരുന്നു നടനെതിരെ ആരൊക്കെയോ ചേർന്ന് ദുഷ്പ്രചരണം നടത്തിയത്. 85 വയസ്സുള്ള അമ്മയെ പാര്‍ത്തിപന്‍ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നത്. അമ്മ ദാരിദ്രത്തില്‍ അലയുകയാണെന്ന് വാര്‍ത്തയില്‍ പറയുന്നു.
പാര്‍ത്ഥിപന്‍ സ്ഥിരമായി വീട്ടില്‍ വരാറില്ല എന്നും പ്രയപൂര്‍ത്തിയായ മകള്‍ വീട്ടിലെ വേലക്കാര്‍ക്കൊപ്പം തനിച്ചാണ് താമസിക്കുന്നതെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ ആരോപിയ്ക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ താരം രംഗത്തെത്തി. ഇത് തീര്‍ത്തും അസംബന്ധമായ വാര്‍ത്തയാണെന്നും ഇതേ വാര്‍ത്ത അമ്മയ്‌ക്കൊപ്പം വീട്ടിലിരുന്നാണ് താന്‍ ടിവിയില്‍ കണ്ടതെന്നും പാർത്ഥിപന്‍ പറഞ്ഞു.
രാഷ്ട്രീയപകപോക്കലാണ് വാർത്തയ്ക്ക് പിന്നിലെന്നാണ് താരം ആരോപിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് സത്യസന്ധമായ സര്‍ക്കാറിന് വോട്ട് രേഖപ്പെടുത്താനും നിങ്ങള്‍ക്ക് ഒരു പാര്‍ട്ടിയിലും വിശ്വാസമില്ലെങ്കില്‍ നോട്ട കുത്താനും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകവീട്ടിലാവാം ഇത്തരമൊരു വാര്‍ത്ത കെട്ടിച്ചമച്ചതിന് പിന്നിലെന്ന് പാർത്ഥിപന്‍ പറയുന്നു.