തമിഴ്നാട്ടില്‍ ശരത്കുമാര്‍ സംഘവും വിശാല്‍ സംഘവും തമ്മില്‍ പൊരിഞ്ഞ അടി നടക്കുകയാണ്. നടികര്‍സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുന്നത്.
ശരത്കുമാറിനെതിരെ കള്ളആരോപണങ്ങള്‍ പ്രചരിക്കുന്ന വിശാലും കൂട്ടരും മാപ്പു പറയണമെന്ന് നടിയും ശരത്കുമാറിന്‍റെ ഭാര്യയുമായ രാധിക ആവശ്യപ്പെട്ടു. യാതൊരു തെളിവുകളും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ശരത്കുമാറിനെതിരെ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്ന മുന്നറിയിപ്പും രാധിക നല്‍കുന്നു.
വിശാലിന്‍റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി എന്ന പുതിയ സംഘടനയാണ് ശരത്കുമാറിനെതിരെ മത്സരിക്കുന്നത്. വിശാല്‍, കാര്‍ത്തി, നാസര്‍, പൊന്‍വണ്ണന്‍ എന്നിവരാണ് ഈ സംഘനടയില്‍ ഉള്ളത്. ഒക്ടോബര്‍ 18നാണ് തിരഞ്ഞെടുപ്പ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.